ഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക വദേരയെ പരിഹസിച്ച് ഉത്തർപ്രദേശ് ഡെപ്യൂട്ടി സിഎം കേശവ് പ്രസാദ് മൗര്യ. സാമൂഹ്യമാധ്യമങ്ങൾ അവരെ പ്രമുഖ ദേശീയ നേതാവ് എന്നൊക്കെ വിളിക്കുന്നുണ്ടെങ്കിലും 2019-ൽ നടന്ന തെരഞ്ഞെടുപ്പിൽ സ്വന്തം സഹോദരനെ വിജയിപ്പിക്കാൻ പോലും അവർക്ക് സാധിച്ചിട്ടില്ലെന്ന് മന്ത്രി പരിഹസിച്ചു.
‘ഞാൻ അവരെ ഗൗരവമായി എടുക്കുന്നില്ല, ഞങ്ങളവരെ പ്രിയങ്ക ട്വിറ്റർ വദ്ര എന്നാണ് വിളിക്കാറ്, ഒന്ന് രണ്ട് ദിവസം അവർ ട്വീറ്റ് ചെയ്യും സമൂഹമാധ്യമങ്ങൾ അവരെ പ്രമുഖ ദേശീയനേതാവായി ഉയർത്തിക്കാട്ടും അത്രമാത്രം’ കേശവ് പ്രസാദ് വ്യക്തമാക്കി.
ഉത്തർപ്രദേശിനെ വിമർശിക്കുന്നവർ ആദ്യം മഹാരാഷ്ട, പഞ്ചാബ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ശ്രദ്ധയൂന്നണമെന്നും അത് കാണാൻ സാധിക്കുന്നില്ലെങ്കിൽ ഡോക്ടറെ സമീപിച്ച് ഒരു നല്ല കണ്ണട വാങ്ങി ധരിക്കണമെന്നും ഡെപ്യൂട്ടി സിഎം കൂട്ടിച്ചേർത്തു.
Discussion about this post