ന്യൂഡൽഹി : ഗാൽവൻ വാലിയിലുണ്ടായ ആക്രമണത്തിൽ ചൈനയുടെ സൈനികരൊന്നും കൊല്ലപ്പെട്ടിട്ടില്ലെന്ന നുണപ്രചാരണത്തെ പിന്തുണച്ച് കോൺഗ്രസ്.കഴിഞ്ഞ ദിവസം ചൈനയുടേത് എന്നവകാശപ്പെടുന്ന ട്വിറ്റർ അക്കൗണ്ടിൽ ഗാൽവൻ വാലിയിലുണ്ടായ ആക്രമണത്തിന്റേതെന്ന് പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിരുന്നു.ഇത് ശശി തരൂർ ഉൾപ്പെടെയുള്ള കോൺഗ്രസ്സ് നേതാക്കൾ ‘ലൈക്ക്’ ചെയ്തതാണ് ഇപ്പോൾ പ്രതിഷേധത്തിന് കാരണമായിട്ടുള്ളത്.
ഇതേ തുടർന്ന്, ശശി തരൂരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് അമിത് മാളവ്യ രംഗത്തു വന്നിട്ടുണ്ട്.2017 ലെ ടിബറ്റൻ ആർമ്ഡ് പോലീസിന്റെ ഗോൾഡൻ ആർമിയിലുള്ള ഹൈപ്പർ ഓക്സിജൻ ചേംബറിലെ വീഡിയോയാണ് ഇവാ ഷെൻഗെന്ന യുവതിയുടെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നത്.ഇതുപോലും മനസിലാക്കാതെയാണ് ചൈനയുടെ നുണ പ്രചരണത്തെ ശശി തരൂർ പിൻതുണയ്ക്കുന്നതെന്ന് അമിത് മാളവ്യ അഭിപ്രായപ്പെട്ടു. ബിജെപി ഐടി സെല്ലിന്റെ ചുമതലക്കാരനാണ് അമിത് മാളവ്യ.
Discussion about this post