ചെന്നൈ : തൂത്തുക്കുടിയിലെ കസ്റ്റഡി മരണക്കേസിൽ പോലീസിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് തമിഴ്നാട് ഹൈക്കോടതി.മൃതദേഹത്തിലെ മുറിവുകൾ വിരൽ ചൂണ്ടുന്നത് കസ്റ്റഡി മർദ്ദനത്തിലേക്കാണെന്ന് കോടതി വ്യക്തമാക്കി.അതേസമയം, തൂത്തുക്കുടി എസ്.പി ആയിരുന്ന അരുൺ ബാലഗോപാലനെ സർക്കാർ സ്ഥലം മാറ്റുകയും പകരം വില്ലുപുരം എസ്പി എസ് ജയകുമാറിനെ നിയമിക്കുകയും ചെയ്തു.
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് മൊബൈൽ കട തുറന്നുവെന്ന പേരിൽ പോലീസ് കസ്റ്റഡിയിലെടുത്ത ജയരാജും മകൻ ബെനിക്സും കസ്റ്റഡിയിലിരിക്കെ കുറച്ചു ദിവസങ്ങൾക്കു മുമ്പ് കൊല്ലപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് സ്വമേധയാ കേസെടുക്കുകയും ചെയ്തു.അതിന്റെ തുടർനടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. മജിസ്ട്രേറ്റിന് ആവശ്യമായ വിവരങ്ങൾ നൽകിയ വനിതാ കോൺസ്റ്റബിളിന് സംരക്ഷണം നൽകണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post