വടക്കൻ മ്യാൻമറിൽ കാച്ചിൻ ജില്ലയിലെ ഖനിയിലുണ്ടായ മണ്ണിടിച്ചിലിൽ പെട്ട് നൂറിലധികം തൊഴിലാളികൾ മരണമടഞ്ഞു.ഇരുന്നൂറിൽ പരം തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങി കിടപ്പുണ്ടെന്നാണ് വിലയിരുത്തൽ.അവരെ പുറത്തെടുക്കാനായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.മ്യാൻമറിലെ കാച്ചിൻ ജില്ലയിലുള്ള ധാതുഖനിയിൽ നിന്നും രത്നങ്ങൾ ശേഖരിക്കുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
കനത്ത മഴയെ തുടർന്നാണ് പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായതെന്ന് അധികൃതർ അറിയിച്ചു.മരണസംഖ്യ ഇനിയുമുയരാൻ സാധ്യതയുണ്ട്.മ്യാൻമറിലെ ഖനികളിൽ ആദ്യമായല്ല അപകടങ്ങളുണ്ടാവുന്നത്.2016-ലുണ്ടായ അപകടത്തിൽ 116 പേരാണ് മരിച്ചത്.വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് മ്യാൻമറിലെ ഖനികൾ പ്രവർത്തിക്കുന്നതെന്നാണ് ഈ അപകടങ്ങളെല്ലാം സൂചിപ്പിക്കുന്നത്.
Discussion about this post