രാജ്യത്തെ വിമതർക്കും കലാപകാരികൾക്കും ചൈന അത്യന്താധുനിക ആയുധങ്ങൾ നൽകി സഹായിക്കുന്നുണ്ടെന്ന ആരോപണവുമായി മ്യാൻമർ.മ്യാൻമറിന്റെ സീനിയർ ജനറലായ മിങ് ഓങ് ഹ്ലൈങ് റഷ്യയുടെ സ്വേവ്സ്ദാ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ചൈനയുടെ പിന്തുണയോട് കൂടി മ്യാൻമറിൽ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകളെ ഇല്ലാതാക്കുന്നതിന് അദ്ദേഹം ലോകത്തിന്റെ സഹായം ആവശ്യപ്പെടുകയും ചെയ്തു.
സീനിയർ ജനറൽ അഭിമുഖത്തിൽ സൂചിപ്പിച്ചത് മ്യാൻമറിൽ പ്രവർത്തിക്കുന്ന അരകൻ ആർമി, അരകൻ സാൽവേഷൻ ആർമി എന്നീ തീവ്രസംഘടനകളെ കുറിച്ചാണെന്ന് മ്യാൻമർ സൈന്യത്തിന്റെ ഔദ്യോഗിക വക്താവായ ബ്രിഗേഡിയർ ജനറൽ സോ മിൻ ടുൻ വിശദമാക്കി.മ്യാൻമറിന്റെ ഏറ്റവുമടുത്ത സുഹൃത്തായ ചൈനക്കെതിരെ രാജ്യം ആരോപണമുന്നയിക്കുന്നമത് തികച്ചും അസാധാരണമായ കാര്യമാണ്.അത്കൊണ്ട് തന്നെ, ആരോപണത്തിനു തെളിവായി 2019 ൽ മ്യാൻമറിലെ സൈനികർക്കെതിരെയുണ്ടായ അരകൻ ആർമിയുടെ ആക്രമണത്തിൽ ഭീകരർ ഉപയോഗിച്ചിരുന്നത് ചൈനീസ് നിർമിത ആയുധങ്ങളായിരുന്നുവെന്ന് സീനിയർ ജനറലായ മിങ് ഓങ് ഹ്ലൈങ് കൂട്ടിച്ചേർത്തു.
Discussion about this post