ലഡാക്ക് : ഇന്ത്യ-ചൈന അതിർത്തിയിൽ നിരീക്ഷണപ്പറക്കലുകൾ ശക്തമാക്കി വ്യോമസേന.യഥാർത്ഥ നിയന്ത്രണരേഖയിൽ ഉടനീളം നടത്തിയിരുന്ന നിരീക്ഷണ ദൗത്യങ്ങൾ പ്രതിരോധ മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ച് കടുപ്പിച്ചിരിക്കുകയാണ്.
സുഖോയ് 30-എം.കെ.ഐ പോർവിമാനങ്ങൾ, അപ്പാഷെ ഹെലികോപ്റ്ററുകൾ തുടങ്ങി വ്യോമസേനയുടെ ഏറ്റവും ശക്തമായ വ്യോമയാനങ്ങളാണ് സൈന്യം നിരീക്ഷണ ദൗത്യത്തിന് ഉപയോഗിക്കുന്നത്.ശത്രുവിന്റെ മുന്നേറ്റം പ്രാഥമിക ഘട്ടത്തിൽ തന്നെ തടയുക എന്നതാണ് ഇതിലെ ഉദ്ദേശം.പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു തൊട്ടുപിന്നാലെ 60,000 സൈനികരെ ഇന്ത്യ അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്.
Discussion about this post