കോഴിക്കോട്; മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഇടപെടല്‍ ഉണ്ടായി എന്ന ഞങ്ങളുടെ ആരോപണം ശരിവെക്കുന്നതാണ് ഇപ്പോഴത്തെ സ്ഥിതിഗതികളെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ .
2017 ആദ്യം മുതല്‍ മുഖ്യമന്ത്രിയ്ക്ക് സ്വപ്‌ന സുരേഷിനെ അറിയാം.മുഖ്യമന്ത്രിയ്ക്ക് സ്വപ്‌ന സുരേഷിനെ അറിയില്ല എന്നു പറയുന്നത് പച്ചക്കള്ളമാണെന്നും കെ.സുരേന്ദ്രന്‍ വ്യക്തമാക്കി.സംസ്ഥാന സർക്കാരിനു വേണ്ടി പല പരിപാടികളുടെയും നടത്തിപ്പുകാരി ഈ സ്വപ്‌ന സുരേഷായിരുന്നു.പല തവണ ഇവര്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്.
ഷാര്‍ജ് ഷെയ്ഖിന് കേരളത്തില്‍ സ്വീകരണം നടത്തിയ പരിപാടിയില്‍ സ്വപ്‌ന സുരേഷാണ് മുഖ്യ സംഘാടക സ്വപ്‌ന സുരേഷായിരുന്നു .ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു കഴിഞ്ഞു. ഏറെ വിവാദമായ ലോകകേരളാ സഭ പരിപാടിയുടെ പിന്നിലും ഈ സ്വപ്‌ന കരങ്ങളുണ്ടായിരുന്നു എന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.സോളാര്‍ കാലത്തെ തനിയാവര്‍ത്തനം ആണ് ഇക്കാര്യത്തില്‍ നടന്നതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.സ്വര്‍ണ്ണക്കടത്തില്‍ ഐടി സെക്രട്ടറിക്ക് വ്യക്തമായ പങ്കുണ്ടെന്ന് തെളിവുകള്‍ പുറത്തുവരുന്നുണ്ട്.കേരളാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ആണ് സ്വപ്‌ന സുരേഷിന്റെ സ്ഥാപനം ഉദ്ഘാടനം ചെയ്തത്.കേരളത്തിലെ പല എംഎല്‍എ മാര്‍ക്കും സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്നും സുരേന്ദ്രന്‍ ഊന്നിപ്പറഞ്ഞു.
ഞാന്‍ മാവിലായിക്കാരനാണെന്ന രീതിയില്‍ ആണ് മുഖ്യമന്ത്രി ഇന്നലെ പ്രതികരിച്ചത്.അത്ര നല്ലപിള്ള ചമയേണ്ട എന്ന് പറയാനാണ് ഇന്ന് മാധ്യമങ്ങളുടെ മുന്‍പില്‍ വന്നതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഓഫിസിന് ഇതില്‍ ബന്ധമില്ലെങ്കില്‍ എന്തിനാണ് തത്സ്ഥാനത്ത് നിന്ന നീക്കം ചെയ്തതെന്ന് സുരേന്ദ്രന്‍ ചോദിച്ചു.എന്റെ നാക്ക് ഇന്നേവരെ ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ ഞാന്‍ ഉപയോഗിച്ചിട്ടില്ല.കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് ബിജെപി ഇക്കാര്യത്തില്‍ ആരോപണം ഉന്നയിക്കുന്നതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.തെളിവുകള്‍ നിരവധി കയ്യിലുണ്ട്. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ബന്ധം ഐടി വകുപ്പിനെ ഏതു രീതിയില്‍ സ്വാധിനിക്കുന്നു എന്നത് ഇപ്പോള്‍ വ്യക്തമാക്കുന്നില്ലെന്നും അത് സംബന്ധിച്ച് ആരോപണം ഉന്നയിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
Discussion about this post