ഡൽഹി: ലഡാക്ക് അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗിന് പ്രതീകാതമകമായി രാമായണത്തിന്റെ കോപ്പി അയച്ചു കൊടുത്ത് ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാൽ മഹാരാജ്. അധിനിവേശ ഭ്രമമായിരുന്നു രാവണന്റെ അന്ത്യം കുറിച്ചതെന്ന സന്ദേശമാണ് ഇതിലൂടെ താൻ ചൈനീസ് പ്രസിഡന്റിന് നൽകാൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അനിതരസാധാരണമായ ബുദ്ധി ശക്തിയ്ക്കും കായിക ശേഷിയ്ക്കും ഉടമയായിരുന്നു രാവണൻ. പക്ഷേ, അധിനിവേശ ഭ്രമം അദ്ദേഹത്തിന് വിനയായി. രാവണന്റെ പതനത്തിന് കാരണമായ ഭാഗങ്ങൾ മനസ്സിരുത്തി വായിക്കാൻ താൻ ചൈനീസ് പ്രസിഡന്റിനോട് ആവശ്യപ്പെടുകയാണെന്നും സത്പാൽ മഹാരാജ് പറഞ്ഞു. ഇന്ത്യക്ക് മാത്രമല്ല മറ്റ് അയൽ രാജ്യങ്ങളായ ജപ്പാനും ഫിലിപ്പീൻസിനും റഷ്യയ്ക്കുമൊക്കെ ചൈനയുടെ കൈയ്യേറ്റ നയം ശല്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംഘർഷം നിലനിൽക്കുന്ന മേഖലകളിൽ നിന്ന് നയതന്ത്ര ധാരണ പ്രകാരം ചൈനീസ് സൈന്യം പിന്മാറി. ഇന്ത്യൻ സേനയും പിന്മാറിയെങ്കിലും മേഖലയിൽ കനത്ത നിരീക്ഷണം തുടരുകയാണ്.
Discussion about this post