തിരുവനന്തപുരം : വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഐ.ടി വകുപ്പിൽ സ്വപ്ന സുരേഷ് ജോലി നേടിയതെന്ന പരാതിയെ തുടർന്ന് സ്വപ്നക്കെതിരെ പോലീസ് കേസെടുത്തു.ഐ.ടി വകുപ്പിന്റെ പരാതിയിൽ തിരുവനന്തപുരം കണ്ടോൺമെന്റ് പോലീസാണ് സ്വപ്നക്കെതിരെ കേസെടുത്തിട്ടുള്ളത്.വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ അടക്കം ആറു കുറ്റങ്ങളാണ് സ്വപ്നക്കെതിരെ ചുമത്തിയിട്ടുള്ളത്.പ്രൈസ് വാട്ടർ, കൂപ്പേഴ്സ്, വിഷൻടെക് എന്നീ കമ്പനികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.
അതേസമയം, സ്വപ്ന സുരേഷിന്റെ നിയമനത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന കാര്യം ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു.മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരന് സ്വപ്നമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു.
Discussion about this post