ന്യൂഡൽഹി : സെക്സ് റാക്കറ്റ് അംഗമായ സോനു പഞ്ചാബനെ ഡൽഹിയിലുള്ള ദ്വാരക കോടതി 24 വർഷത്തെ ജയിൽ ശിക്ഷയ്ക്കു വിധിച്ചു.12 വയസ്സുള്ള പെൺകുട്ടിയെ വേശ്യാവൃത്തി ചെയ്യാൻ പ്രേരിപ്പിച്ചതിനാണ് ഗീത അറോറയെന്ന സോനുവിന് ശിക്ഷ ലഭിച്ചത്.ഗീത അറോറയുടെ അടുത്ത കൂട്ടാളിയായ സന്ദീപ് ബെഡ്‌വാളിന് 20 വർഷത്തെ ജയിൽ ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. ഇരുവരെയും പോക്സോ ആക്ടിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷിച്ചിട്ടുള്ളത്.
2009-ൽ സന്ദീപ് 12 വയസ്സുള്ള പെൺകുട്ടിയെ പ്രണയം നടിച്ച് സീമ എന്ന സ്ത്രീയുടെ അടുത്ത് എത്തിക്കുകയായിരുന്നു.സന്ദീപ് പെൺകുട്ടിയെ പീഡിപ്പിച്ചതിനു ശേഷം സീമയ്ക്ക് വിൽക്കുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ മൊഴിയിൽ നിന്നും വ്യക്തമാണ്.സീമ പിന്നീട് പെൺകുട്ടിയെ ഗീതാ അറോറയ്ക്കും വിൽക്കുകയായിരുന്നു. പലർക്കും കാഴ്ച വയ്ക്കുന്നതിന് മുൻപ് പ്രോക്സിവോൻ, ആൽപ്രക്സ് എന്നീ മയക്കുമരുന്നുകളും ഗീത കുട്ടിയ്ക്ക് നൽകിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post