ന്യൂഡൽഹി : ഇന്ത്യൻ പൗരത്വം ആവശ്യപ്പെട്ട് അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കളും സിക്കുകാരും.ഇതിനു വേണ്ട എല്ലാ സഹായങ്ങളും അഫ്ഗാനിസ്ഥാനിലെ കാബൂളിലുള്ള ഇന്ത്യൻ മിഷൻ ചെയ്തു കൊടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.അഫ്ഗാനിലെ ഹിന്ദുക്കളും സിക്കുകാരും ഇന്ത്യയിലേക്ക് വരാൻ താല്പര്യപ്പെടുന്നുണ്ടെന്ന കാര്യം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായ അനുരാഗ് ശ്രീവാസ്തവയാണ് വ്യക്തമാക്കിയത്.
പുതിയ പൗരത്വ ഭേദഗതി നിയമനുസരിച്ച് പാകിസ്ഥാൻ,ബംഗ്ലാദേശ്,അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ഹിന്ദു, സിക്ക്, ബുദ്ധിസ്റ്റ്, ജൈൻ, പാഴ്‌സി, ക്രിസ്ത്യൻ മതവിശ്വാസികൾക്ക് ഇന്ത്യൻ പൗരത്വം ആവശ്യപ്പെടാം.ഗുരുദ്വാര സംരക്ഷിക്കാൻ അധികാരമുള്ള അഫ്ഗാൻ സിക്കുക്കാരനായ നിദാൻ സിംഗിനെ കുറച്ചു ദിവസങ്ങൾക്കു മുമ്പ് പാകിസ്ഥാൻ അതിർത്തിയുടെ സമീപത്ത് നിന്നും തട്ടിക്കൊണ്ടു പോയിരുന്നു.ഇതിനു പിന്നാലെയാണ് അഫ്ഗാനിലെ ഹിന്ദുക്കളും സിക്കുകാരും ഇന്ത്യൻ പൗരത്വം ആവശ്യപ്പെട്ട് രംഗത്തു വന്നിട്ടുള്ളത്.പാകിസ്ഥാന്റെ സഹായത്തോടെ അഫ്ഗാൻ തീവ്രവാദികൾ ഹിന്ദുക്കൾക്കും സിക്കുകാർക്കുമെതിരെ അക്രമം അഴിച്ചു വിടുന്നുണ്ടെന്നാണ് ഇന്ത്യയുടെ കണ്ടെത്തൽ.
Discussion about this post