ഡൽഹി : ഷർജീൽ ഇമാമിന്റെ കുറ്റപത്രത്തിൽ ഇരട്ടപ്പൂട്ടിട്ട് ഡൽഹി പോലീസ്. ഭരണഘടനയെ വെറും ഫാസിസ്റ്റ് രേഖ എന്നാണ് ഷർജിൽ ഇമാം വിശേഷിപ്പിച്ചത്. ഇക്കാര്യം കൃത്യമായി കുറ്റപത്രത്തിൽ പോലീസ് പ്രതിപാദിക്കുന്നുണ്ട്. കൂടാതെ സെക്ഷൻ 124 എ,153 എ അഥവാ രാജ്യദ്രോഹം, ശത്രുത വളർത്തൽ, ദേശീയ അഖണ്ഡതക്ക് തുരങ്കം വയ്ക്കൽ, മതസ്പർദ്ധ വളർത്തൽ, യുഎപിഎ എന്നീ ഗുരുതരമായ വകുപ്പുകൾ കൂടി ചുമത്തിയാണ് ഡൽഹി പോലീസ് 600 പേജുള്ള കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
രാജ്യദ്രോഹപരമായ പ്രസംഗം നടത്തിയതിനാണ് ഷർജിൽ ഇമാം അറസ്റ്റിലായത്.വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ഇന്ത്യയിൽ നിന്നും വേർപെടുത്തണമെന്ന ഇമാമിന്റെ പ്രസ്താവനയെ തുടർന്ന് ആറ് വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ഇയാൾക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തിരുന്നു.
Discussion about this post