ഡൽഹി: അറുപതിനായിരം കോടി രൂപയുടെ ചരിത്രപരമായ പ്രതിരോധ കരാറിന്റെ ഭാഗമായി ഫ്രാൻസിൽ നിന്ന് പുറപ്പെട്ട റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്ക് അടുക്കുന്നു. കഴിഞ്ഞ ദിവസം ഫ്രാൻസിൽ നിന്നു പുറപ്പെട്ട അഞ്ച് റഫാൽ വിമാനങ്ങളും ബുധനാഴ്ചയോടെ ഹരിയാനയിലെ അംബാലയിലെത്തും. ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കാനുള്ള ഫ്രഞ്ച് ടാങ്കർ വിമാനവും റഫാലിനെ അനുഗമിക്കുന്നുണ്ട്.
അതേസമയം റഫാൽ യുദ്ധവിമാനങ്ങൾ പറത്തുന്ന പൈലറ്റുമാരുടെ ചിത്രവും വ്യോമസേന പുറത്തു വിട്ടു. അതിൽ ഒരാൾ മലയാളിയാണെന്നാണ് വിവരം. എന്നാൽ പൈലറ്റുമാരുടെ വിവരങ്ങൾ വ്യോമസേന ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. ഇത്തരം വിവരങ്ങൾ പുറത്തു വിടുന്നതിന് സൈന്യത്തിൽ നിയന്ത്രണങ്ങളുണ്ട്. എന്നാൽ മലയാളിയായ പൈലറ്റിനെ കുറിച്ചുള്ള വിശേഷങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
The first 5 #IAF #Rafales have taken off from Dassault Aviation Facility, Merignac, #France today morning. These 5 include 3 single-seater and 2 twin-seater aircraft. The ferry is planned in two stages & is being undertaken by IAF pilots. 1/2#RafaleJet pic.twitter.com/0TWU5zlgvQ
— Indian Air Force (@IAF_MCC) July 27, 2020
ആധുനിക മിസൈൽ സംവിധാനങ്ങൾക്ക് പുറമെ ഇസ്രായേലി ഹെൽമെറ്റ് സംവിധാനം, റഡാർ മുന്നറിയിപ്പ് സംവിധാനം, സിഗ്നൽ ജാമറുകൾ, വ്യോമ ദൃശ്യ റെക്കോർഡിംഗ് സംവിധാനം, ഇൻഫ്രാ റെഡ് നിരീക്ഷണ സംവിധാനം തുടങ്ങിയവയും റഫാലിന്റെ ആകർഷണങ്ങളാണ്. വിമാനത്തോടൊപ്പം ഇന്ത്യക്ക് സ്വായത്തമാകാൻ പോകുന്ന മീറ്റിയോർ, സ്കാല്പ് മിസൈലുകൾ വ്യോമസേനക്ക് ശക്തമായ പ്രഹരശേഷിയും മേഖലയിൽ മേധാവിത്വവും നൽകുന്നതാണ്.
ഇന്ത്യൻ വ്യോമസേനയുടെ പ്രഹരശേഷി കാര്യമായി വർദ്ധിപ്പിക്കാൻ പോകുന്ന റഫാൽ യുദ്ധവിമാനങ്ങളുടെ വരവ് പ്രതീക്ഷയോടെയാണ് രാജ്യം കാത്തിരിക്കുന്നത്.
Discussion about this post