അംബാല : റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ മണ്ണിലെത്തി.ഇന്ത്യൻ വ്യോമാതിർത്തി മുതൽ ലാൻഡിങ് വരെ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനങ്ങൾ റഫറലുകളെ അകമ്പടി സേവിച്ചു.ഹരിയാനയിലെ അംബാല എയർബേസിലിറങ്ങിയ യുദ്ധവിമാനങ്ങൾ ഇനി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും.പുനർരൂപീകരണം നടക്കുന്ന 17 ഗോൾഡൻ ആരോസ് സ്‌ക്വാഡ്രണിന്റെ ഭാഗമായാണ് റഫാലുകൾ വ്യോമസേനയിൽ പ്രവേശിക്കുക.61-ൽ ഗോവയെ മോചിപ്പിച്ചതിലും 71-ലെ ഇന്ത്യ-പാക് യുദ്ധത്തിലും സ്ക്വാഡ്രൺ 17 നിർണായക പങ്കു വഹിച്ചിരുന്നു.
ഏകദേശം 2:35 ഓടെയാണ് വിമാനങ്ങൾ അംബാനി എയർബേസിൽ പറന്നിറങ്ങിയത്. മുൻകരുതൽ എന്ന നിലയിൽ അംബാല എയർബേസിന് സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.കടുത്ത കാലാവസ്ഥ ഭീഷണി നിലനിൽക്കുന്നതിനാൽ ജോധ്പൂർ എയർബേസും റഫാലുകളെ സ്വീകരിക്കാൻ തയ്യാറാക്കി നിർത്തിയിരുന്നു.ഇത്രയും സൈനിക താവളങ്ങൾ ഉണ്ടായിട്ടും, അംബാല എയർബേസിൽ തന്നെ വിന്യസിക്കാനുള്ള തീരുമാനത്തിന് കാരണം ഭൂമിശാസ്ത്രപരമായ സൈനിക പ്രാധാന്യമാണ്. അപ്രതീക്ഷിതമായി യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ, അംബാല എയർബേസിൽ നിന്ന് പാകിസ്ഥാനിലേക്കും ചൈനയിലേക്കുമുള്ള ദൂരക്കുറവു തന്നെയാണ് മുഖ്യഘടകം. പാകിസ്ഥാൻ അതിർത്തി വെറും 225 കിലോമീറ്റർ ദൂരെയാണ്.ഏതാണ്ട് ആറ് മിനിറ്റ് കൊണ്ട് പറന്നെത്താൻ നിഷ്പ്രയാസം സാധിക്കും.ചൈന അതിർത്തി വെറും 230 കിലോമീറ്റർ ദൂരത്താണ്.അതും പറന്നെത്താൻ ഏതാണ്ട് ഇത്ര സമയം തന്നെ മതി.പാകിസ്ഥാനിലെ സർഗോധ എയർബേസിലേക്ക് അംബാലയിൽ നിന്നും വെറും 450 കിലോമീറ്റർ മാത്രമേയുള്ളൂ.ടേക്ഓഫ് ചെയ്ത് 736 സെക്കൻഡ് അതായത്, 12 മിനിറ്റിൽ തന്നെ ഇന്ത്യൻ വ്യോമസേനയുടെ റാഫേലുകളുടെ ആക്രമണ പരിധിയിലാകും സർഗോധ എയർബേസ്.മറിച്ച് ചൈനയിലേക്ക് വ്യോമാക്രമണം നടത്താൻ 375 കിലോമീറ്റർ ദൂരമേയുള്ളൂ.ഗർഗുംസ എയർ ബേസിൽ 613 സെക്കൻഡ്, അഥവാ 10 മിനിറ്റിനുള്ളിൽ ആക്രമണം നടത്താൻ ഇന്ത്യൻ റഫാലുകൾക്ക് സാധിക്കും.ഒരു യുദ്ധം ആസന്നമായാൽ, ആക്രമണവും പ്രതിരോധവും കണക്കുകൂട്ടിത്തന്നെയാണ് റഫാൽ വിമാനങ്ങൾ അംബാല എയർബേയ്സിൽ വിന്യസിക്കുന്നത്.
Discussion about this post