ന്യൂഡൽഹി : പ്രതിരോധ മേഖലയിൽ അഴിമതി നടത്തിയതുമായി ബന്ധപ്പെട്ട് മുൻ സമതാ പാർട്ടി പ്രസിഡന്റായ ജയ ജറ്റ്ലിക്കും മറ്റു രണ്ടു പേർക്കും ഡൽഹി സിബിഐ കോടതി 4 വർഷത്തെ ജയിൽ ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.
2000-01 കാലയളവിൽ പ്രതിരോധ മേഖലയിലെ ഹാൻഡ് ഹെൽഡ് തെർമൽ ഇമേജർ വാങ്ങുന്നതിനായുള്ള കരാറിൽ അഴിമതി നടത്തിയെന്ന് തെളിഞ്ഞതിനെ തുടർന്നാണ് ശിക്ഷ.പാർട്ടിയിൽ ജയ ജറ്റ്ലിയുടെ അനുയായിയായിരുന്ന ഗോപാൽ പചേർവാൾ, റിട്ടയേർഡ് മേജർ ജനറൽ എസ്പി മുർഗായ് എന്നിവർക്കാണ് ജയ ജെയ്റ്റിലിക്കൊപ്പം ശിക്ഷ ലഭിച്ചിട്ടുള്ളത്. പ്രത്യേക സിബിഐ ജഡ്ജ് വീരേന്ദർ ഭട്ടിന്റേതായിരുന്നു വിധി.ഇന്ന് 5 മണിക്ക് മുമ്പ് പോലീസിൽ കീഴടങ്ങാനാണ് ജയ അടക്കമുള്ള പ്രതികളോട് കോടതിയുടെ നിർദേശം.
Discussion about this post