തനിക്കിനി സമാധാനത്തോടെ മരിക്കാമെന്നും തന്റെ ജീവിതത്തിൽ ഇനിയൊരാഗ്രഹവും ബാക്കി നിൽക്കുന്നില്ലെന്നും അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമാണത്തെ സംബന്ധിച്ച് യു.പിയുടെ മുൻ മുഖ്യമന്ത്രി കല്യാൺ സിംഗ്.1992-ലെ രാം ജന്മഭൂമി മൂവ്മെന്റിനു നേതൃത്വം നൽകിയ നേതാക്കളിൽ മുൻനിരയിലുള്ളയാളാണ് കല്യാൺ സിംഗ്.
അധികം വൈകാതെ തന്നെ താൻ രാമന്റെ ജന്മഭൂമിയായ അയോധ്യയിലേക്ക് സന്ദർശനം നടത്തുമെന്നും കല്യാൺ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.1992 ഡിസംബർ 6 -ന് ബാബറി മസ്ജിദ് കർസേവകർ തകർത്തപ്പോൾ യുപിയിലെ മുഖ്യമന്ത്രിയായിരുന്നു കല്യാൺ സിംഗ്. സംഭവത്തെ തുടർന്ന് അയോധ്യയിലെ ജില്ലാ ഭരണകൂടം കർസേവകർക്കെതിരെ വെടിയുതിർക്കാനുള്ള അനുവാദം ചോദിച്ചപ്പോൾ കല്യാൺ സിംഗ് അനുമതി നൽകിയിരുന്നില്ല.ഇതേ തുടർന്നാണ് അദ്ദേഹത്തിന് തന്റെ മുഖ്യമന്ത്രി പദവി നഷ്ടമാവുന്നത്.എന്നാൽ, തന്റെ മുഖ്യമന്ത്രി പദവിയേക്കാൾ താൻ പ്രാധാന്യം നൽകിയത് ഭഗവാൻ ശ്രീരാമനാണെന്നാണ് കല്യാൺ സിംഗ് പറഞ്ഞത്.ആഗസ്റ്റ് 5 ന് അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ ഭൂമിപൂജ നടക്കും.
Discussion about this post