‘രക്ഷാബന്ധൻ ‘ ദിവസത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാക് സഹോദരി ഖമർ മൊഹ്സിൻ ഷെയ്ഖ് മോദിക്ക് രാഖി അയച്ചു കൊടുത്തു.
കഴിഞ്ഞ 20 വർഷമായി ഖമർ മൊഹ്സിൻ മോദിക്ക് രാഖി കെട്ടികൊടുക്കാൻ പരിശ്രമിക്കുകയാണ്.പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടാൽ താൻ തീർച്ചയായും ഡൽഹിയിലേക്ക് പോകുമെന്ന് അവർ വ്യക്തമാക്കി.പാകിസ്ഥാൻകാരിയായ ഖമർ മൊഹ്സിൻ വിവാഹശേഷമാണ് ഇന്ത്യയിലേക്കു വരുന്നത്.തന്റെ മറ്റു രണ്ടു സഹോദരികൾക്ക് മോദിക്ക് രാഖി കെട്ടികൊടുക്കാൻ ആഗ്രഹമുണ്ടെന്നും തന്റെ ഭർത്താവിനും മകനും മോദിയെ ഒരുപാട് ഇഷ്ടമാണെന്നും ഖമർ മൊഹ്സിൻ കൂട്ടിച്ചേർത്തു.മുത്തലാഖ് ക്രിമിനൽ കുറ്റമാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തെ ഖമർ മൊഹ്സിൻ ശക്തമായി പിന്തുണച്ചിരുന്നു.ഖുറാനിലെവിടെയും മുത്തലാഖ് നടത്താമെന്ന് പരാമർശിച്ചിട്ടില്ലെന്നാണ് അവരുടെ പ്രതികരണം.
Discussion about this post