ജമ്മു-കശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ മുഖമടച്ചാട്ടി വൃദ്ധനായ കശ്മീരി പണ്ഡിറ്റ്.ലണ്ടൻ സ്വദേശിയായ ബൻസിലാൽ കൗളാണ് ഫാറൂഖ് അബ്ദുള്ള നിശിതമായി വിമർശിച്ചത്.കാശ്മീരിൽ തീവ്രവാദികളുടെ ആക്രമണമുണ്ടായപ്പോൾ പ്രാണരക്ഷാർത്ഥം ഓടിരക്ഷപ്പെട്ട കുടുംബമാണ് ബൻസിലാലിന്റേത്.കശ്മീരി പണ്ഡിറ്റുകളുടെ കൂട്ട് പാരായണത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ഫാറൂഖ് അബ്ദുള്ളയുടെ പരാമർശമാണ് വൃദ്ധ ബ്രാഹ്മണനായ ബൻസി ലാലിനെ ചൊടിപ്പിച്ചത്.
ഫാറൂഖ് അബ്ദുള്ള മുഖ്യമന്ത്രിയായി ഇരിക്കുകയാണ് കാശ്മീരിൽ കൊള്ളയും കൊലയും കൂട്ടബലാൽസംഗവും നടത്തി കശ്മീരി ബ്രാഹ്മണരെ തീവ്രവാദികൾ കുടിയൊഴിപ്പിച്ചത്. “ഫാറൂഖ് അബ്ദുള്ള ചരിത്രം മറന്ന പോലെയാണ് സംസാരിക്കുന്നത്.ഞങ്ങളെ ഭീകരർക്ക് എറിഞ്ഞു കൊടുത്ത് അവൻ ലണ്ടനിലേക്ക് പോയി.31 വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവത്തെക്കുറിച്ച് കള്ളം മാത്രമാണ് അവൻ പറയുന്നത്.അതന്നും അങ്ങനെ തന്നെയായിരുന്നു.” വൃദ്ധനായ ബൻസിലാൽ കൗൾ പറയുന്നു.
തീവ്രവാദികൾ നടത്തിയ ക്രൂരമായ ആക്രമണങ്ങളുടെ ഉത്തരവാദിത്വം അന്നത്തെ ഗവർണറുടെ തലയ്ക്കു വയ്ക്കുകയാണ് ഫറൂഖ് അബ്ദുള്ള ചെയ്തത്.എന്നാൽ, ഗവർണറായിരുന്ന ജഗ്മോഹന് ഈ വംശ നിർമാർജനത്തിൽ യാതൊരു പങ്കും ഇല്ലായിരുന്നുവെന്ന് കൗൾ തറപ്പിച്ചു പറയുന്നു.മാത്രമല്ല, കുടിയൊഴിപ്പിക്കപ്പെട്ട കശ്മീരി ബ്രാഹ്മണർ പട്ടിണി കിടന്നു മരിക്കരുതെന്ന് ഉറപ്പു വരുത്താൻ വേണ്ടതെല്ലാം ചെയ്തത് ഗവർണറായ ജഗ്മോഹൻ ആയിരുന്നുവെന്നും നന്ദിയോടെ കൗൾ സ്മരിക്കുന്നു.
Discussion about this post