അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപനത്തിന്റെ ആഹ്ലാദം പങ്കുവെച്ച് മുതിർന്ന കോൺഗ്രസ് നേതാക്കളായ കപിൽ സിബലും ശശിതരൂരും.ശ്രീരാമൻ നീതിയുടെയും ന്യായത്തിന്റെയും ധാർമിക ധൈര്യത്തെയും പ്രതീകമാണെന്നും ഇക്കാലത്ത് ഏറ്റവുമാവശ്യം ഇത്തരം മൂല്യങ്ങളാണെന്നും ശശി തരൂർ ട്വിറ്ററിൽ കുറിച്ചു. ഈ മൂല്യങ്ങൾ രാജ്യം മുഴുവൻ ഏറ്റെടുത്താൽ പിന്നെയവിടെ മതഭ്രാന്തിനു സ്ഥാനം ഉണ്ടാവില്ലെന്നും ശശി തരൂർ ട്വീറ്റിൽ കൂട്ടിച്ചേർത്തു.
അതേസമയം, ഭൂമിപൂജ സ്വാഗതം ചെയ്യുന്ന കാര്യം പ്രത്യക്ഷത്തിൽ പരാമർശിച്ചില്ലെങ്കിലും ചില നിമിഷങ്ങൾ ചരിത്ര നിയോഗങ്ങളാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബൽ ട്വീറ്റ് ചെയ്തു. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തുടക്കം കുറിക്കും. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ചടങ്ങ്.40 കിലോഗ്രാം തൂക്കമുള്ള വെള്ളിക്കട്ടയാണ് രാമക്ഷേത്രത്തിന് ശിലസ്ഥാപനത്തിന് ഉപയോഗിക്കുക.
Discussion about this post