മുംബൈ : അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം പൂർത്തിയായതോടെ സഫലമായത് ബാൽതാക്കറെയുടെ സ്വപ്നമാണെന്ന് ശിവസേന.ശിവസേനയുടെ നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവത്ത് ഇതുമായി ബന്ധപ്പെട്ട ചിത്രം ട്വിറ്ററിൽ പങ്കു വെച്ചിട്ടുണ്ട്.ശിവസേനാ സ്ഥാപകനായ ബാൽ താക്കറെയെ അദേഹത്തിന്റെ അനുയായികൾ “ഹിന്ദു ഹൃദയ് സമ്രാട്ട്” എന്നാണ് വിശേഷിപ്പിച്ചിരുന്നത്.അദ്ദേഹം അയോധ്യയിൽ രാമക്ഷേത്ര നിർമാണം നടക്കുന്നതിനായി ഒരുപാട് പ്രയത്‌നിച്ചിട്ടുള്ള വ്യക്തി കൂടിയാണ്.
ബാൽതാക്കറെയുടെ നിയോജക മണ്ഡലമായ മഹാരാഷ്ട്രയിലെ സംഗ്ലി ജില്ലയിലുള്ള രാമമക്ഷേത്രത്തിൽ ബാൽതാക്കറെ എപ്പോഴും പോവാറുണ്ടെന്നും അദ്ദേഹമൊരു രാമഭക്തനായിരുന്നെന്നും ജില്ലാ എൻസിപി തലവനും മഹാരാഷ്ട്ര ക്യാബിനറ്റ് മിനിസ്റ്ററുമായ ജയന്ത് പാട്ടീൽ വ്യക്തമാക്കി.പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇന്ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തിയത്.ഈ സാഹചര്യത്തിൽ, ഏറ്റവും അധികം സ്മരിക്കപ്പെടുന്ന വ്യക്തിത്വങ്ങളിൽ ഒരാളാണ് ശിവസേന തലവനായിരുന്ന ബാൽ താക്കറെ.
Discussion about this post