ന്യൂഡൽഹി : സമ്പദ്ഘടന മെച്ചപ്പെടുത്തുന്നതിനായി ഇലക്ട്രിക് വെഹിക്കിൾ പോളിസി അവതരിപ്പിച്ച് ഡൽഹി. ഒരുപാട് തൊഴിലവസരങ്ങൾ ലഭ്യമാക്കാനും അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് ഇലക്ട്രിക് വെഹിക്കിൾ പോളിസി അവതരിപ്പിച്ചത്.ഈ പോളിസി ആരംഭിച്ച് അഞ്ചു വർഷത്തിനു ശേഷം അഞ്ചു ലക്ഷത്തോളം ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷൻ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പോളിസി പ്രകാരം ഇലക്ട്രിക് വാഹനങ്ങൾക്ക് ‘സ്ക്റാപ്പിംഗ് ഇൻസെന്റീവ്’ നൽകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ കൂട്ടിച്ചേർത്തു.ഇരുചക്രവാഹനങ്ങൾക്ക് മുപ്പതിനായിരം രൂപ വരെയും ഇ-റിക്ഷ, കാറുകൾ എന്നീ വാഹനങ്ങൾക്ക് ഒന്നരലക്ഷം രൂപ വരെയുമായിരിക്കും ഇൻസെന്റീവുകൾ ലഭ്യമാക്കുക.ഇലക്ട്രിക് വെഹിക്കിൾ പോളിസി നടപ്പിലാക്കാൻ ഇവി സെല്ലിന് രൂപം കൊടുക്കാനും സംസ്ഥാനം തീരുമാനിച്ചിട്ടുണ്ട്.
Discussion about this post