ഇന്ത്യൻ റഫാൽ യുദ്ധവിമാനങ്ങൾ രാത്രി ലഡാക്കിൽ പരിശീലനപ്പറക്കൽ നടത്തുന്നു. ഹിമാചൽപ്രദേശിലെ പർവ്വതനിരകളിലാണ് ഇന്ത്യയുടെ അഞ്ചു റഫാൽ വിമാനങ്ങൾ പരിശീലനപ്പറക്കൽ നടത്തിയത്.അതിർത്തിക്കപ്പുറത്തെ അക്സായ് ഭാഗത്ത് ചൈന ഇലക്ട്രോണിക് ഇന്റലിജിൻസ് റഡാറുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇന്ത്യൻ യുദ്ധവിമാനങ്ങൾ പറക്കുന്നത് അവയ്ക്ക് കണ്ടെത്താൻ കഴിയില്ല.
ലോകത്തെ പോർവിമാനങ്ങളിലേറ്റവും മുൻനിരയിലുള്ള റഫാൽ വിമാനത്തിൽ മിറ്റിയോർ,സ്കാൽപ് എന്നിവയെ കൂടാതെ ഹാമർ മിസൈലുകളും ഘടിപ്പിച്ചിട്ടുണ്ട്.9.3 ടൺ ആയുധങ്ങൾ റഫാലിനു വഹിക്കാൻ സാധിക്കും.ജൂലൈ 29 നാണ് ആദ്യ ബാച്ച് റഫാൽ വിമാനങ്ങൾ ഇന്ത്യയിലെ അംബാല വ്യോമതാവളത്തിൽ എത്തുന്നത്.ആദ്യ 18 റഫാലുകൾ അംബാല വ്യോമതാവളത്തിലും അവസാന 18 റഫാലുകൾ ഭൂട്ടാൻ അതിർത്തിയുടെ സമീപത്തുള്ള ഹാസിമാരാ വ്യോമതാവളത്തിലുമായിരിക്കും എത്തിക്കുക
Discussion about this post