ബെയ്റൂട്ട് : ലെബനോനിലെ ബെയ്റൂട്ടിൽ ദിവസങ്ങൾക്ക് മുമ്പുണ്ടായ സ്ഫോടനത്തിനു പിന്നാലെ ലെബനോൻ മന്ത്രിസഭ രാജിവെച്ചു.രാജ്യത്തെ ജനരോഷത്തെ തുടർന്നാണ് നടപടി. പ്രധാനമന്ത്രി ഹസ്സൻ ദയാബ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.ഹസ്സൻ ദയാബിന്റെയും മറ്റു മന്ത്രിമാരുടെയും രാജിക്കത്ത് പ്രസിഡന്റ് മൈക്കിൾ അയോൺ സ്വീകരിച്ചു.
ആഗസ്റ്റ് 4 നാണ് ബെയ്റൂട്ടിൽ ഇരട്ട സ്‌ഫോടനമുണ്ടായത്.സ്‌ഫോടനത്തിൽ 160 പേർ മരണപ്പെടുകയും ആറായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.ഇതിനു പിന്നാലെ രാജ്യത്ത് വൻപ്രതിഷേധമാണ് ഉയർന്നത്. തുറമുഖത്ത് സുരക്ഷാ ഉറപ്പാക്കാതെ കപ്പലിൽ സൂക്ഷിച്ചിരുന്ന 2,750 ടൺ അമോണിയം നൈട്രേറ്റ് സ്ഫോടനത്തിന് കാരണമാവുകയായിരുന്നു.രാജ്യത്തെ നേതാക്കൾ വേണ്ടത്ര സുരക്ഷ ഉറപ്പാക്കാതിരുന്നതാണ് ഇതിനു കാരണമെന്ന് ആരോപിച്ചായിരുന്നു ജനങ്ങളുടെ പ്രതിഷേധം.
Discussion about this post