കഴിഞ്ഞ ജനുവരി മാസം മുതൽ കാണ്മാനില്ലായിരുന്ന ജവാന്റെ മൃതദേഹം കണ്ടെത്തി. കശ്മീരിലെ നിയന്ത്രണ രേഖക്ക് സമീപം മഞ്ഞ് മൂടിയ നിലയിലായിരുന്നു ഹവീൽദാർ രാജേന്ദ്ര സിംഗ് നേഗിയുടെ മൃതദേഹം കണ്ടെത്തിയത്.
സൈന്യത്തിലെ 11 ഗാർവാൾ റൈഫിൾസിലെ അംഗമായിരുന്നു നേഗി. നിയന്ത്രണ രേഖക്ക് സമീപം ഡ്യൂട്ടിയിലായിരുന്ന നേഗി മഞ്ഞു വീഴ്ചയിൽ അകപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. നേഗിയുടെ മൃതദേഹം എത്രയും വേഗത്തിൽ ഏറ്റുവാങ്ങാനുള്ള അവസരം ലഭ്യമാക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. സൈന്യം ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.
നേഗി അബദ്ധത്തിൽ നിയന്ത്രണ രേഖ കടന്ന് പാകിസ്ഥാനിൽ അകപ്പെട്ടിരിക്കാം എന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ സൈന്യം തന്നെ അത് നിഷേധിച്ചിരുന്നു.
36 വയസ്സുകാരനായ ഹവീൽദാർ രാജേന്ദ്ര സിംഗ് നേഗിക്ക് ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. 2001ലാണ് അദ്ദേഹം സൈന്യത്തിന്റെ ഭാഗമായത്.
Discussion about this post