കൊൽക്കത്ത : മമതാ ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമബംഗാൾ ഗവർണർ ജഗ്ദീപ് ധൻകർ രംഗത്ത്.രാജ്ഭവനിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുത്ത അതിഥികളുടെ പേരുവിവരങ്ങൾ ചോർന്നതിൽ പ്രതിഷേധിച്ചാണ് ഗവർണറുടെ ഈ പരാതി.രാജ്‌ഭവൻ നിരീക്ഷണത്തിലാണെന്നും ഇത് സംസ്ഥാനത്തിന്റെ പവിത്രതയില്ലാതാക്കുന്ന നടപടിയാണെന്നുമാണ് പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻകർ വ്യക്തമാക്കിയത്.
കഴിഞ്ഞ ഒരു വർഷമായി മുഖ്യമന്ത്രിയുമായി ഗവർണർക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ട്.ഈ പ്രസ്താവനയിലൂടെ മമതാ ബാനർജിയുമായി തുറന്ന പോരിനിറങ്ങാനുള്ള ഒരുക്കത്തിലാണ് ഗവർണർ ജഗദീപ് ധൻകർ.ഓഗസ്റ്റ് 15ന് പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിൽ ഒരു കൊലപാതകം ഉണ്ടായി.തികച്ചും പൈശാചികമായ രീതിയിൽ ആയിരുന്നു അത് നടന്നത്.അതിനു പിറകിൽ മാവോയിസ്റ്റുകൾ ആണ്. സംസ്ഥാനം ഭരിക്കുന്നവരുടെ ഒത്താശയോടെ പശ്ചിമബംഗാൾ വീണ്ടും മാവോയിസ് പിടിയിൽ അമരുകയാണ്.രാജ്ഭവന്റെ പവിത്രത കാത്തുസൂക്ഷിക്കാൻ തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് രാജ്ഭവനിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ഗവർണർ പറഞ്ഞു.ഈ സംഭവുമായി ബന്ധപ്പെട്ട് ഗൗരവമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അന്വേഷണം പൂർത്തിയായാൽ തെറ്റുകാർ ചട്ടപ്രകാരം വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം വിശദമാക്കി.
Discussion about this post