ഡൊണാൾഡ് ട്രംപ് ഇന്ത്യയിലെത്തിയ സമയത്ത് ജെ.എൻ.യു വിദ്യാർത്ഥിയായ ഉമർ ഖാലിദിന്റെ നിർദ്ദേശപ്രകാരമാണ് റോഡുകളിൽ തടസ്സം സൃഷ്ടിക്കാൻ ശ്രമിച്ചതെന്ന് ഡൽഹി കലാപത്തിലെ പ്രതികളിലൊരാളായ ആസിഫ് ഇക്ബാൽ തൻഹ.പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന കലാപത്തിൽ പങ്കാളിത്തമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആസിഫ് ഇക്ബാൽ തൻഹയെ പോലീസ് അറസ്റ്റ് ചെയ്തത്.
ആസിഫിന്റെ ചോദ്യം ചെയ്യലിൽ പുറത്തു വരുന്നത് നിർണായകമായ വിവരങ്ങളാണ്. ഡൽഹിയിലുണ്ടായ കലാപത്തിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്ന് ജാമിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ ആസിഫ് ചോദ്യം ചെയ്യലിനിടയിൽ ഡൽഹി പോലീസിലെ സ്പെഷൽ സെല്ലിനോട് വെളിപ്പെടുത്തി.ഇന്ത്യയെ ഒരു ഇസ്ലാമിക് റിപ്പബ്ലിക് ആക്കി മാറ്റുക എന്നത് തന്നെ ദീർഘകാലത്തെ അഭിലാഷമാണെന്നും ആസിഫ് തൻഹ പറഞ്ഞു.നിലവിൽ, ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്.ഡൽഹിയിൽ സി.എ.എയ്‌ക്കെതിരെ കലാപം ആരംഭിക്കാൻ ആളുകളെ പ്രേരിപ്പിച്ചതായും ആസിഫ് കുറ്റസമ്മതം നടത്തി.സമാധാനപരമായി നടന്ന പ്രതിഷേധം എന്ന പേരിൽ ബസ്സുകൾ കത്തിക്കാൻ മുൻകൈ എടുത്തതും താൻ തന്നെയാണെന്ന് ആസിഫ് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
Discussion about this post