ഡല്‍ഹി: വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികള്‍ നേരിടുന്നതിനെ രാജ്യത്തെ ജനസംഖ്യാ വര്‍ധനവ് കൂടുതല്‍ ദുഷ്‌കരമാക്കുന്നുവെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പാര്‍ലമെന്റേറിയന്‍സ് ഫോര്‍ പോപ്പുലേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് തയ്യാറാക്കിയ രണ്ട് റിപ്പോര്‍ട്ടുകള്‍ പുറത്തിറക്കിക്കൊണ്ട് ഓണ്‍ലൈനിലൂടെ സംസാരിക്കവെയാണ് ഉപരാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്.
കുടുംബാസൂത്രണത്തിന്റെ പ്രാധാന്യം എടുത്തു പറഞ്ഞ അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും ഇക്കാര്യത്തില്‍ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കണമെന്നും നിര്‍ദ്ദേശിച്ചു. ജനസംഖ്യയും വികസനവും തമ്മിലുള്ള ബന്ധത്തെപ്പറ്റി നാം മനസിലാക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
2036 ഓടെ രാജ്യത്തെ ജനസംഖ്യ 152 കോടിയായി വര്‍ധിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. 2011-ലേതിനെക്കാല്‍ 25 ശതമാനം വര്‍ധനയാണ് ഉണ്ടാകാന്‍ പോകുന്നത്. രാജ്യത്ത് മുമ്പുണ്ടായിരുന്ന കൂട്ടുകുടുംബ സംവിധാനം പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. മറ്റുരാജ്യങ്ങള്‍ക്ക് മാതൃകയാണ് ആ സംവിധാനം. രാജ്യത്തെ സ്ത്രീ – പുരുഷ അനുപാതം ആശങ്കയുണ്ടാക്കുന്നതാണ്. സമൂഹത്തിന്റെ സുസ്ഥിര നിലനില്‍പ്പിനെത്തന്നെ അത് ബാധിക്കും. പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീ സംവരണം ഉറപ്പാക്കണം. രാഷ്ട്രീയ പാര്‍ട്ടികള്‍ അക്കാര്യത്തില്‍ യോജിപ്പില്‍ എത്തുകയാണ് വേണ്ടത്. സ്ത്രീകള്‍ രാഷ്ട്രീയമായി ശാക്തീകരിക്കപ്പെട്ടില്ലെങ്കില്‍ രാജ്യത്തിന്റെ വികസനം തന്നെ തടസപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post