ഡൽഹി: ദാവൂദ് ഇബ്രാഹിമിനെതിരെ ഉപരോധമേർപ്പെടുത്തി പാകിസ്ഥാൻ. പാകിസ്ഥാനിലുളള ഭീകരരുടെ പട്ടികയിൽ യു.എൻ ദാവൂദിനെ ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. ദാവൂദ് ഉൾപ്പെടെ പട്ടികയിലുളളവർക്ക് സാമ്പത്തിക ഉപരോധവും ഏർപ്പെടുത്തിയിട്ടുണ്ട്. പാക് മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഭീകരരെ സഹായിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ പെടാതിരിക്കാനാണ് പാകിസ്ഥന്റെ ഈ നടപടി.
മൂന്ന് പതിറ്റാണ്ടോളമായി ഇന്ത്യ തേടിക്കൊണ്ടിരിക്കുന്ന അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം രാജ്യത്തുണ്ടെന്ന് പട്ടിക പുറത്ത് വിട്ടതിലൂടെ പാകിസ്ഥാന്‍ സമ്മതിച്ചു. 1993ലെ മുംബൈ സ്ഫോടന പരമ്പരയുടെ മുഖ്യ ആസൂത്രകനായി കരുതുന്ന ദാവൂദ് ഇബ്രാഹിമിന് പാകിസ്ഥാന്‍ അഭയമൊരുക്കുന്നതായ ഇന്ത്യയുടെ ആരോപണം പാകിസ്ഥാന്‍ ഇക്കാലമത്രയും നിഷേധിക്കുകയായിരുന്നു. ഭീകരരെ സഹായിക്കുന്നതിന്‍റെ പേരില്‍ സാമ്പത്തിക ഉപരോധ മുന്നറിയിപ്പ് നേരിടുന്ന പാകിസ്ഥാന്‍ 88 നിരോധിത ഭീകര ഗ്രൂപ്പുകളുടെ പട്ടിക പുറത്തുവിട്ടിരുന്നു. ഇതിലാണ് ദാവൂദ് ഇബ്രാഹിമിന്‍റെയും വിവരമുള്ളത്.
ഭീകര സംഘങ്ങള്‍ക്കെതിരെയും നേതാക്കള്‍ക്കെതിരെയും കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയെന്ന് പാകിസ്ഥാന്‍. ദാവൂദ് ഇബ്രാഹിമടക്കം ഹാഫിസ് സയീദ്, മസൂദ് അസ്ഹര്‍, എന്നിവര്‍രും പട്ടികയിലുണ്ട്. ഇവരുടെ സ്വത്ത് കണ്ടുകെട്ടാനും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും നിര്‍ദേശമുണ്ട്.
ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനെ നിരീക്ഷിക്കുന്ന ആഗോള ഏജന്‍സിയായ എഫ്.എ.ടി.എഫ് (ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ്) 2018 ജൂണില്‍ പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഭീകരതയെ നേരിടാന്‍ 2019 അവസാനത്തിനുള്ളില്‍ കൃത്യമായ പദ്ധതി ആസൂത്രണം ചെയ്യണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. കോവിഡ് സാഹചര്യത്തില്‍ ഇതിന്‍റെ സമയപരിധി നീട്ടിനല്‍കിയിരിക്കുകയാണ്.
26/11 മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ ആസൂത്രകന്‍ ജമാഅത്ത് ഉദ്ദവ നേതാവ് ഹാഫിസ് സയീദ്, ജെയ്ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹര്‍, അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം തുടങ്ങിയവര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി ആഗസ്റ്റ് 18നാണ് പാക് ഭരണകൂടം ഉത്തരവിറക്കിയത്.
ഉത്തരവില്‍ പറയുന്നത് പ്രകാരം കറാച്ചിയിലാണ് ദാവൂദ് ഇബ്രാഹിമിന്‍റെ വിലാസം. രണ്ട് വീടും ബംഗ്ലാവും ഉള്ളതായും ഇതില്‍ പറയുന്നു.
ദാവൂദ് കറാച്ചിയില്‍ ഉണ്ടെന്ന് ഇന്ത്യ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും പാകിസ്ഥാന്‍ ഇക്കാലമത്രയും സമ്മതിച്ചിരുന്നില്ല. നേരത്തെ, ഉസാമ ബിന്‍ ലാദന്‍ പാകിസ്ഥാനില്‍ കഴിയുന്ന കാലത്തും ഇവര്‍ ഇക്കാര്യം അംഗീകരിച്ചിരുന്നില്ല.
അധോലോക നായകനായി വളര്‍ന്ന ദാവൂദ് ഇബ്രാഹിം (59) മുംബൈ സ്ഫോടനത്തോടെയാണ് കൊടുംകുറ്റവാളി പട്ടികയിലായത്. 1993-ലെ മുംബൈ സ്ഫോടന പരമ്പരയില്‍ 257 പേരാണ് കൊല്ലപ്പെട്ടത്. 700ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍, കൊള്ളയടിക്കല്‍ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളിലും ദാവൂദിന് പങ്കുണ്ട്. അല്‍ഖ്വയ്ദ, ലഷ്കറെ ത്വയ്ബ തുടങ്ങിയ ഭീകരസംഘടനകള്‍ക്ക് ദാവൂദ് സാമ്പത്തിക സഹായം നല്‍കുന്നതായി ഇന്ത്യയും അമേരിക്കയും ആരോപിച്ചിരുന്നു.
Discussion about this post