പാറ്റ്ന : ബീഹാറിൽ എൻഡിഎ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തുമെന്ന് മുതിർന്ന ബിജെപി നേതാവ് ഭൂപേന്ദ്ര യാദവ്.ബിഹാറിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ച പശ്ചാത്തലത്തിലാണ് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയും പാർട്ടി നേതൃയോഗത്തിൽ ബിഹാറിന്റെ ചുമതലയുള്ള ഭൂപേന്ദ്ര യാദവ് ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്.
ജനതാദൾ, ബിജെപി, ലോക് ജനശക്തി പാർട്ടി എന്നീ പാർട്ടികൾ അടങ്ങുന്ന എൻഡിഎ തന്നെ സംസ്ഥാനത്ത് അധികാരത്തിൽ തുടരുമെന്ന് അദ്ദേഹം ബിജെപി നേതൃയോഗത്തിൽ വ്യക്തമാക്കി.മാത്രമല്ല, നിതീഷ് കുമാർ തന്നെ ബീഹാറിലെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ബിജെപി സംസ്‌ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് കടന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.ആർജെഡി അധികാരത്തിലിരുന്നപ്പോൾ സംസ്ഥാനത്തിന്റെ വികസനത്തിനല്ല, കുടുംബ വികസനത്തിനാണ് പ്രാധാന്യം നൽകിയതെന്ന് ചൂണ്ടിക്കാട്ടി നേതൃയോഗത്തിൽ ആർജെഡി നേതാവ് തേജസ്വി യാദവിനെ ഭൂപേന്ദ്ര യാദവ് രൂക്ഷമായി വിമർശിച്ചു.
Discussion about this post