ഡൽഹി: മദ്ധ്യപ്രദേശിൽ വൻ വികസനക്കുതിപ്പുമായി ബിജെപി സർക്കാർ. സംസ്ഥാനത്ത് 9400 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന 35 ഹൈവേ പ്രൊജക്ടുകൾക്ക് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി ആഗസ്റ്റ് 25ന് തറക്കല്ലിടും.
1,139 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാനത്ത് സമഗ്ര വികസനം എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവയ്പാകും ഹൈവേ പദ്ധതിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന്റെ ചുവടു പിടിച്ചാണ് കേന്ദ്രസർക്കാർ വികസന പദ്ധതികൾക്ക് രൂപം നൽകുന്നത്. ഹൈവേ വികസനത്തിന് പ്രഥമ പരിഗണനയാണ് കേന്ദ്രസർക്കാർ നൽകുന്നത്. മധ്യപ്രദേശിൽ ഭാവിയിൽ കൂടുതൽ വൻകിട പദ്ധതികൾക്ക് അവസരമൊരുക്കാൻ ഈ പ്രൊജക്ടുകൾക്ക് സാധിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അഭിപ്രായപ്പെട്ടു.
Discussion about this post