ചെന്നൈ: ചെന്നൈ സ്വദേശിനിയെ യുകെയിൽ നിന്നും ബംഗ്ലാദേശിലേക്ക് കടത്തിയ സംഭവം ലവ് ജിഹാദിന്റെ പശ്ചാത്തലത്തിൽ അന്വേഷിക്കാൻ ഒരുങ്ങി എൻ ഐ എ. യുകെയിൽ പഠനത്തിനെത്തിയ പെൺകുട്ടിയുമായി ചങ്ങാത്തത്തിലായ നഫീസ് എന്ന യുവാവ്, പിതാവും രാഷ്ട്രീയ നേതാവുമായ സർദാർ ശെഖാവത്ത് ഹുസൈന്റെയും യാസിർ, നൗമാൻ അലിഖാൻ എന്നിവരുടെയും സഹായത്തോടെ ബംഗ്ലാദേശിലേക്ക് കടത്തുകയായിരുന്നു. നിർബ്ബന്ധിത മതം മാറ്റത്തിന് ശേഷമായിരുന്നു പെൺകുട്ടിയെ കടത്തിക്കൊണ്ട് പോയത്.
താൻ ശാരീരികമായും മാനസികമായും ആക്രമിക്കപ്പെടുകയാണെന്നും ലൈംഗീകമായി ചൂഷണം ചെയ്യപ്പെടുകയാണെന്നും അറിയിച്ചു കൊണ്ട് പെൺകുട്ടി രക്ഷിതാക്കൾക്ക് ഫോൺ ചെയ്തിരുന്നു. തുടർന്ന് പെൺകുട്ടിയെ വിട്ടു കിട്ടാൻ പിതാവ് നഫീസുമായി ബന്ധപ്പെട്ടു. എന്നാൽ അവർ പണം ആവശ്യപ്പെട്ടതോടെ നിയമനടപടിക്ക് തയ്യാറായ കുടുംബം മെയ് 21ന് പൊലീസിൽ പരാതി നൽകി. തുടർന്ന് കേസ് എൻ ഐ എ ഏറ്റെടുക്കുകയായിരുന്നു.
സംഭവത്തിൽ വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ പങ്കും എൻ ഐ എ അന്വേഷിക്കുന്നുണ്ട്. ഗൂഢാലോചന, തട്ടിക്കൊണ്ട് പോകൽ, മനുഷ്യക്കടത്ത്, ലൈംഗിക ചൂഷണം, വധഭീഷണി മുഴക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. ലവ് ജിഹാദ് ഒരു യാഥാർത്ഥ്യമാണ് എന്ന നിലയിലേക്കാണ് കേസ് എത്തിനിൽക്കുന്നത് എന്നാണ് എൻ ഐ എ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Discussion about this post