പട്ന: ബിഹാർ തിരഞ്ഞെടുപ്പിൽ ഇടത് പാർട്ടികൾ ആർ ജെ ഡി നയിക്കുന്ന സഖ്യത്തിൽ ചേരും. ആർ ജെ ഡി, കോൺഗ്രസ്സ്, ആർ എൽ എസ് പി, വി ഐ പാർട്ടി എന്നിവയ്ക്കൊപ്പം സഖ്യം ചേർന്ന് മത്സരിക്കാനാണ് ഇടത് പാർട്ടികളുടെ തീരുമാനം. ആർ.ജെ.ഡി. നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് സി.പി.എം., സി.പി.ഐ., സി.പി.ഐ. (എം.എൽ.) പാർട്ടികൾ മത്സരിക്കാൻ താത്പര്യമുള്ള സീറ്റുകൾ രേഖാമൂലം നൽകി.
സി.പി.എം. 21 സീറ്റിന്റെ പട്ടിക നൽകിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സി.പി.ഐ. 30 സീറ്റുകളുടെ പട്ടികയും സിപിഐ (എം എൽ) 23 സീറ്റുകളുടെ പട്ടികയുമാണ് നൽകിയിരിക്കുന്നത്. സീറ്റുകൾ ആർ ജെ ഡി നിശ്ചയിക്കുന്നത് പോലെ സ്വീകരിക്കാനാണ് ഇടത് പാർട്ടികളുടെ തീരുമാനം.
മുതലാളിത്തത്തിനും കുടുംബ വാഴ്ചയ്ക്കുമെതിരെ നിലകൊള്ളുന്നു എന്നവകാശപ്പെടുന്ന ഇടത് പാർട്ടികൾ കോൺഗ്രസ്സിനും ലാലു പ്രസാദിനും വിധേയപ്പെട്ടു മത്സരിക്കുന്നത് അവരുടെ ഗതികേടാണെന്ന് ബിജെപി പരിഹസിച്ചു.
Discussion about this post