ന്യൂഡൽഹി : ഇന്റർനാഷണൽ ചെസ്സ് ഫെഡറേഷൻ സംഘടിപ്പിച്ച ആദ്യ ഓൺലൈൻ ചെസ്സ് ഒളിമ്പ്യാഡിൽ ഇന്ത്യയും റഷ്യയും വിജയിച്ചു.ഇന്റർനെറ്റ് തകരാറുകളെ തുടർന്നാണ് ഇരു രാജ്യങ്ങളേയും വിജയികളായി പ്രഖ്യാപിച്ചത്.
ഇന്ത്യയ്ക്ക് അനുവദിച്ച സമയത്ത് കൃത്യമായ നീക്കം നടത്താൻ കഴിയാതിരുന്നതിനാൽ ആദ്യം റഷ്യയെയായിരുന്നു വിജയികളായി പ്രഖ്യാപിച്ചിരുന്നത്.എന്നാൽ, ഇന്റർനെറ്റ് തകരാർ കാരണമാണ് കൃത്യമായ നീക്കം നടത്താൻ സാധിക്കാതിരുന്നതെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ അപ്പീൽ നൽകുകയായിരുന്നു.തുടർന്നാണ് തെളിവുകൾ പരിശോധിച്ചതിനു ശേഷം ഇന്റർനാഷണൽ ചെസ്സ് ഫെഡറേഷൻ പ്രസിഡന്റ് അർക്കാർഡി ഡ്വോർക്കോവിച്ച് ഇരു രാജ്യങ്ങളെയും സ്വർണമെഡൽ ജേതാക്കളായി പ്രഖ്യാപിച്ചത്.
ഇന്ത്യയുടെ മത്സരാർത്ഥികളിലൊരാളായ വിശ്വനാഥൻ ആനന്ദ് ട്വിറ്ററിലൂടെ റഷ്യക്ക് അഭിനന്ദനമറിയിച്ചിട്ടുണ്ട്. മാത്രമല്ല, ഇന്ത്യയുടെ കായിക മന്ത്രി കിരൺ റിജിജു, ധനമന്ത്രി നിർമല സീതാരാമൻ എന്നിവരും ഇരു രാജ്യങ്ങൾക്കും ആശംസകളുമായി രംഗത്തു വന്നിട്ടുണ്ട്.
Discussion about this post