മുഹമ്മദ് നബിയുടെ കാർട്ടൂൺ പുനഃപ്രസിദ്ധീകരിച്ച് ഫ്രഞ്ച് ആക്ഷേപഹാസ്യ മാഗസീൻ ഷാർലെ ഹെബ്ദോ.2015 -ൽ ഈ കാർട്ടൂൺ മാഗസീനിൽ പ്രസിദ്ധീകരിച്ചതിന് മാഗസീനിന്റെ ഓഫീസ് ഒരു ഇസ്ലാമിസ്റ്റ് ഗൺമാന്റെ നേതൃത്വത്തിൽ ഭീകരവാദികൾ ആക്രമിച്ചിരുന്നു. ആക്രമണത്തിൽ ഓഫീസിലെ കാർട്ടൂണിസ്റ്റുകളടക്കം 17 പേരാണ് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്തു വെച്ചു തന്നെ അക്രമികളും കൊല്ലപ്പെട്ടിരുന്നു.ഇവർക്ക് ആയുധങ്ങൾ നൽകി സഹായിച്ചുവെന്ന് ആരോപിക്കപ്പെടുന്ന 14 പേരുടെ വിചാരണ ബുധനാഴ്ച ആരംഭിക്കുകയാണ്.ഈ സാഹചര്യത്തിലാണ് കാർട്ടൂൺ വീണ്ടും മാഗസിനിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
മുഹമ്മദ് നബിയുടെ കാർട്ടൂൺ പുനഃപ്രസിദ്ധീകരിച്ചു കൊണ്ട് ‘ഞങ്ങളൊന്നും അവസാനിപ്പിച്ചിട്ടില്ലാ’യെന്ന് മാസികയുടെ ഡയറക്ടർ ലോറെൻറ് സോറിസോ മുഖപ്രസംഗത്തിൽ കുറിച്ചു.കാബൂ എന്നറിയപ്പെടുന്ന കാർട്ടൂണിസ്റ്റ് കാബുറ്റ് വരച്ച മുഹമ്മദ് നബിയുടെ കാർട്ടൂൺ ഷാർലെ ഫെബ്ദോയുടെ മുഖചിത്രമാക്കി പ്രസിദ്ധീകരിച്ചതാണ് എല്ലാത്തിനും തുടക്കം. മാഗസിന്റെ ഓഫീസിനു നേരെയുണ്ടായ ആക്രമണത്തിൽ ജീന്‍ കാബുറ്റും കൊല്ലപ്പെട്ടിരുന്നു.
Discussion about this post