ബംഗളൂരു: മയക്കുമരുന്ന് കേസിൽ മോഹന്‍ലാല്‍ ചിത്രം കാണ്ടഹാറിലെ നായികയും കന്നഡ നടിയുമായ രാഗിണി ദ്വിവേദിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ബംഗളൂരൂ സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) നോട്ടീസ് നൽകി. കേസിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിലവിൽ പിടിയിലായവരെ ചോദ്യം ചെയ്തവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന്റെ വ്യാപ്തി കൂട്ടുന്നത്. കേസിൽ ചില നിർണായക വിവരങ്ങൾ എൻ.സി.ബിക്ക് ലഭിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. രാഗിണിയുടെ സുഹൃത്തും സർക്കാർ ഉദ്യോഗസ്ഥനുമായ രവിശങ്കറിനെയും ചോദ്യം ചെയ്യും.
മുൻ മിസ് ഇന്ത്യ കന്നഡ നടിയും മോഡലുമായ രാഗിണി മുൻ ഫെമിന മിസ് ഇന്ത്യ കൂടിയാണ്. 2009-ൽ വീര മടകരി എന്ന സിനിമയിലൂടെ കന്നഡ സിനിമയിൽ അരങ്ങേറി. രാഗിണി ഐ.പി.എസ് അടക്കമുള്ള സിനിമകളിലൂടെ കന്നഡ സിനിമാരംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്തു. 2010-ൽ ഇറങ്ങിയ കാണ്ടഹാർ എന്ന സിനിമയിലൂടെ മലയാളികൾക്കും സുപരിചതയാണ് രാഗിണി. ഫേസ് ടു ഫേസ് എന്ന സിനിമയിലും നായികയായി.
അതേസമയം നഗരത്തിലെ മുന്തിയ ഹോട്ടലുകൾ കേന്ദ്രീകരിച്ചാണ് സിനിമാമേഖലയിലുള്ളവർക്ക് ഇവർ മയക്കുമരുന്ന് എത്തിച്ചിരുന്നത്. നിഗൂഢ ഇന്റർനെറ്റ് മയക്കുമരുന്ന് കടത്തിന് അനൂപ് എല്ലായ്പ്പോഴും ആശ്രയിച്ചിരുന്നത് നിഗൂഢ ഇന്റർനെറ്റ് എന്നറിയപ്പെടുന്ന ഡാർക്ക് വെബിനെയാണ്. അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ നിന്ന് ഡാർക്ക് നെറ്റിലൂടെ ബംഗളൂരു, മുംബയ്, ഗോവ, ഡൽഹി എന്നിവിടങ്ങളിലേക്ക് എയർകാർഗോ വഴിയാണ് മയക്കുമരുന്ന് എത്തിക്കുന്നത്. ഇടപാടുകൾക്ക് ക്രിപ്റ്റോ കറൻസിയോ ബിറ്റ് കോയിനുകളോ ആണ് ഉപയോഗിച്ചിരുന്നത്.
Discussion about this post