പാകിസ്ഥാനിലെ ദൈവനിന്ദാ നിയമപ്രകാരം ക്രിസ്ത്യൻ യുവാവിനെ ലാഹോർ കോടതി വധശിക്ഷക്ക് വിധിച്ചു. ആസിഫ് പെർവയ്സ് മസി എന്നയാളെയാണ് ലാഹോർ സെഷൻസ് കോടതി വധശിക്ഷയ്ക്ക് വിധിച്ചിട്ടുള്ളത്. ജോലിസ്ഥലത്തെ മുൻ സൂപ്പർവൈസർക്ക് ഇയാൾ ഇസ്ലാം മതത്തെ അവഹേളിക്കുന്ന രീതിയിലുള്ള സന്ദേശങ്ങളയച്ചുവെന്നതാണ് ആസിഫിനെതിരെ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റം. ഇതേ തുടർന്ന് 2013 – ൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റങ്ങൾ കെട്ടിച്ചമച്ചതാണെന്നും മുൻ സൂപ്പർവൈസർ മതപരിവർത്തനം നടത്താൻ ആസിഫിനെ പ്രേരിപ്പിക്കുകയാണെന്നും ആസിഫിന്റെ അഭിഭാഷകൻ സൈഫ് -ഉൽ -മാലൂക് കോടതിയിൽ വാദിച്ചു. അഡീഷണൽ സെഷൻസ് ജഡ്ജ് മൻസൂർ അഹമ്മദ് ഖുറേഷിയാണ് ആസിഫിനെ വധശിക്ഷയ്ക്ക് വിധിച്ചത്. വധശിക്ഷയോടൊപ്പം മൂന്നു വർഷത്തെ തടവും 50,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
Discussion about this post