ന്യൂഡൽഹി : ബാങ്ക് വായ്പകളുടെ മൊറട്ടോറിയം നീട്ടുന്നതിൽ കേന്ദ്രസർക്കാർ നിലപാട് തേടി സുപ്രീംകോടതി. ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് മൊറട്ടോറിയം കാലത്ത് പലിശ ഈടാക്കുമോയെന്ന കാര്യം വിശദമാക്കണമെന്ന് അറിയിച്ചിട്ടുള്ളത്. കേസ് ഈ മാസം 28ന് പരിഗണിക്കും.
മൊറട്ടോറിയം കാലാവധി അവസാനിച്ചതും ആഗസ്റ്റ് 31ന് ശേഷം തിരിച്ചടക്കാത്തതുമായ വായ്പകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് മുമ്പ് കോടതി ഉത്തരവിട്ടിരുന്നു. റിസർവ് ബാങ്ക് പ്രഖ്യാപിച്ച സ്കീമിൽ മൊറട്ടോറിയം കാലാവധി രണ്ട് വർഷം വരെ നീട്ടാനുള്ള വഴിയുണ്ടെന്നും പലിശ പൂർണമായും ഒഴിവാക്കുക പ്രയാസമാണെന്നുമുള്ള നിലപാടിലാണ് കേന്ദ്രസർക്കാരുള്ളത്.
Discussion about this post