ആദായനികുതി വെട്ടിപ്പ് കേസിൽ വിശദീകരണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി പ്രശസ്ത സംഗീത സംവിധായകൻ എ.ആർ റഹ്‌മാന് നോട്ടീസയച്ചു. നികുതി ഒഴിവാക്കുന്നതിനായി റഹ്‌മാൻ തന്റെ ചാരിറ്റബിൾ ട്രസ്റ്റായ എ.ആർ റഹ്‌മാൻ ഫൗണ്ടേഷനിലേക്ക് മൂന്നുകോടി രൂപ മാറ്റിയെന്നാണ് അദ്ദേഹത്തിനെതിരെയുള്ള ആരോപണം.
2011- 12 സാമ്പത്തിക വർഷത്തിൽ യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെലികോം കമ്പനിക്ക് എക്സ്ക്ലൂസിവ് റിങ്ടോണുകൾ കമ്പോസ് ചെയ്ത് കൊടുത്തതിന്റെ പ്രതിഫലമായി റഹ്‌മാന് 3.47 കോടി രൂപ ലഭിച്ചിരുന്നുവെന്ന് ആദായനികുതി വകുപ്പിന്റെ സീനിയർ സ്റ്റാൻഡിങ് കൗൺസിൽ ടി ആർ സെന്തിൽ പറയുന്നു. ഈ പണം എആർ റഹ്‌മാൻ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കാൻ റഹ്‌മാൻ ആവശ്യപ്പെട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 2015 ലാണ് റഹ്‌മാനെതിരെ കേസ് ഫയൽ ചെയ്യുന്നത്.
Discussion about this post