ഡൽഹി : മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന് നടക്കും. രാജ്യമൊട്ടാകെ 15 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതുക. കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷാകേന്ദ്രങ്ങളിൽ സർക്കാർ പരീക്ഷകൾ നടത്തുക. പശ്ചിമബംഗാൾ ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ വിദ്യാർഥികൾക്കായി പ്രത്യേക വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പരീക്ഷ നടക്കുന്നതിനാൽ പഞ്ചാബിലിന്ന് ലോക്ഡൗൺ ഉണ്ടായിരിക്കില്ലെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു.
കഴിഞ്ഞ വർഷത്തേക്കാൾ എഴുപത്തിനാലായിരത്തി എൺപത്തിമൂന്ന് പേർ ഇക്കുറി അധികമായി പരീക്ഷ എഴുതുന്നുണ്ട്. കേരളത്തിൽ നിന്നും 1,15, 959 പേരാണ് പരീക്ഷയെഴുതുക.നീറ്റ് പരീക്ഷ നീട്ടി വയ്ക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. വിദ്യാർത്ഥികൾക്കൊപ്പം, പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളും പരീക്ഷ നടത്തുന്നതിനെ ശക്തമായി എതിർത്തിരുന്നു.
Discussion about this post