ന്യൂഡൽഹി : വിശാഖപട്ടണം ചാരവൃത്തി കേസിലെ പ്രധാനപ്രതിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങൾ പാകിസ്ഥാൻ ചാരസംഘടയായ ഐഎസ്ഐയ്ക്ക് ചോർത്തികൊടുത്ത കേസിൽ ഗിറ്റേലി ഇമ്രാനെന്നയാളെയാണ് എഐഎ അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ പഞ്ച്മഹൽ നിവാസിയാണ് ഗിറ്റേലി ഇമ്രാൻ.
ഇന്ത്യൻ പീനൽ കോഡിലെ 120ബി, 121എ എന്നീ വകുപ്പുകളും കൂടാതെ യുഎപിഎ, ഒഫീഷ്യൽ സീക്രട്ട്സ് ആക്ട് എന്നിവ പ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്. ഇന്ത്യൻ പ്രതിരോധ രഹസ്യങ്ങൾ ചോർത്തി നൽകിയവരുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചത് ഇയാളാണെന്ന് അന്വേഷണത്തിൽ എൻഐഎ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ഗിറ്റേലിയെ അറസ്റ്റ് ചെയ്തത്.
നാവികസേനയിലെ ചില ഉദ്യോഗസ്ഥർ ഫേസ്ബുക്കും വാട്സ്ആപ്പും വഴി പാകിസ്ഥാനി ഏജന്റുമാരുമായി ബന്ധപ്പെട്ടിരുന്നുവെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 14 പേർക്കെതിരെ ജൂൺ 15 നാണ് ദേശീയ അന്വേഷണ ഏജൻസി ആദ്യ കുറ്റപത്രം സമർപ്പിക്കുന്നത്.
Discussion about this post