ന്യൂഡൽഹി : കശ്മീരിന് പ്രത്യേക പരിഗണന നൽകുന്ന ആർട്ടിക്കിൾ -370 റദ്ദാക്കിയതിനു ശേഷം ജമ്മുകശ്മീരിൽ 54 ശതമാനത്തോളം ഭീകരവാദ പ്രവർത്തനങ്ങൾ കുറഞ്ഞിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ. ആഗസ്റ്റ് 5, 2019 നും സെപ്റ്റംബർ 9, 2020 നുമിടയിൽ ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 21 കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്നും 2018 – 2019 വർഷങ്ങളിലെ ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്തത് 455 കേസുകളായിരുന്നുവെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി രാജ്യസഭയിൽ വ്യക്തമാക്കി.
പാകിസ്ഥാനിൽ നിന്നും ജമ്മു കശ്മീരിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്ന ഭീകരവാദികളുടെയെണ്ണത്തിലും കാര്യമായ കുറവുണ്ടായിട്ടുണ്ടെന്നാണ് കിഷൻ റെഡ്ഡി പുറത്തുവിട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ആഗസ്റ്റ് 5 നാണ് ജമ്മുകശ്മീരിന് പ്രത്യേക പരിഗണന നൽകുന്ന ആർട്ടിക്കിൾ 370 – ഉം ജമ്മുകശ്മീർ നിവാസികൾക്ക് പ്രത്യേക അവകാശങ്ങൾ നൽകുന്ന ആർട്ടിക്കിൾ 35 എയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ റദ്ദാക്കിയത്. മാത്രമല്ല, ജമ്മുകശ്മീരിനെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തിരുന്നു.
Discussion about this post