തിരുവനന്തപുരം : കോവിഡ് പശ്ചാത്തലത്തിൽ ഒഴിവാക്കിയ താൽക്കാലിക ജീവനക്കാരെ തിരിച്ചെടുക്കില്ലെന്ന് കെഎസ്ആർടിസി.സ്ഥിര ജീവനക്കാർക്ക് പോലും ജോലി നൽകാൻ കഴിയാത്ത സാഹചര്യത്തിൽ താൽകാലിക ജീവനക്കാരുമായി തുടരാനാകില്ലെന്നാണ് മാനേജ്മെന്റ് നിലപാട്.6,400 പേരെയാണ് കോവിഡ് ലോക്ക് ഡൗൺ നിമിത്തം കെഎസ്ആർടിസി ഒഴിവാക്കിയത്.
സ്ഥാപനത്തിൽ സ്ഥിരം ജീവനക്കാർ തന്നെ അധികമാണെന്ന റിപ്പോർട്ട് ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്. താൽക്കാലിക ജീവനക്കാർക്ക് മാസ ശമ്പളമായി നൽകേണ്ടി വന്നിരുന്ന ആറുകോടി രൂപ കൊണ്ട് സ്ഥിരം ജീവനക്കാർക്ക് ഇൻസെന്റീവും ആനുകൂല്യങ്ങളും നൽകാനാണ് മാനേജ്മെന്റ് പദ്ധതി. താൽക്കാലിക ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകുന്ന സൂചനകൾ ഉയരുന്നുണ്ടെങ്കിലും, സർക്കാർ അനുവാദം ലഭിച്ചിട്ടില്ല.ഭരണകൂടത്തിന്റെ സാമ്പത്തിക സഹായമില്ലാതെ നഷ്ടപരിഹാര പാക്കേജ് നടപ്പിലാക്കാനാവില്ല എന്നതാണ് കെഎസ്ആർടിസിയെ പിന്നോട്ട് വലിക്കുന്നത്.
Discussion about this post