അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടയിൽ പ്രകോപനവുമായി നേപ്പാൾ. ഡെറാഡൂൺ, നൈനിറ്റാൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രദേശങ്ങൾ തങ്ങളുടേതാണെന്ന അവകാശവാദവുമായാണ് നേപ്പാൾ ഇപ്പോൾ രംഗത്തു വന്നിട്ടുള്ളത്. ഇത് നേടിയെടുക്കുന്നതിനായി ഗ്രേറ്റർ നേപ്പാളെന്ന ക്യാമ്പയിനും രാജ്യം സംഘടിപ്പിച്ചിട്ടുണ്ട്.
ഭരണപാർട്ടിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയും യൂണിഫൈഡ് നേപ്പാൾ നാഷണൽ ഫ്രണ്ടും സംയുക്തമായാണ് ‘ഗ്രേറ്റർ നേപ്പാൾ’ ക്യാബയിൻ സംഘടിപ്പിച്ചിട്ടുള്ളത്. ഡെറാഡൂണും നൈനിറ്റാളും കൂടാതെ ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ്, ബീഹാർ, സിക്കിം എന്നീ ഇന്ത്യൻ സംസ്‌ഥാനങ്ങളുടെ ഒരു ഭാഗം തങ്ങളുടേതാണെന്ന അവകാശവാദവും നേപ്പാളുന്നയിക്കുന്നുണ്ട്. ഈ ഇന്ത്യൻ പ്രദേശങ്ങളെല്ലാം നേപ്പാളിന്റേതാണെന്ന് അവകാശപ്പെട്ട്കൊണ്ടുള്ള ക്യാമ്പയിൻ സാമൂഹ്യ മാധ്യമങ്ങളിലെല്ലാം ആരംഭിച്ചു കഴിഞ്ഞു.
ഇന്ത്യൻ പ്രദേശങ്ങളായ ലിമ്പിയാധുര, ലിപുലേഖ്, കാലാപാനി എന്നിവയുൾപ്പെടുത്തി പുതിയ ഭൂപടം നേപ്പാൾ അവതരിപ്പിച്ചതിനു മാസങ്ങൾ പിന്നിടുമ്പോഴാണ് നേപ്പാളിന്റെ പ്രകോപനപരമായ ഈ പുതിയ നീക്കം. നേപ്പാൾ പ്രധാനമന്ത്രി കെപി ഒലി ചൈനയുടെ നിർദേശപ്രകാരം മനഃപൂർവം സംഘർഷങ്ങൾ സൃഷ്ട്ടിക്കാൻ ശ്രമിക്കുകയാണെന്നാണ് സൂചനകൾ.
Discussion about this post