ഡൽഹി: ബിഹാറിൽ എൻഡിഎ സഖ്യത്തിന് ഭരണത്തുടർച്ച പ്രവചിക്കുന്ന അഭിപ്രായ സർവ്വേകൾക്ക് പിന്നാലെ മഹാസഖ്യത്തിൽ വീണ്ടും തമ്മിലടി. സീറ്റ് വിഭജനത്തിന്റെ കാര്യത്തിലാണ് കോൺഗ്രസ്സും ആർജെഡിയും പരസ്പരം കൊമ്പു കോർക്കുന്നത്.
ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് എതിരെ ഇന്നലെ എഐസിസി ജനറൽ സെക്രട്ടറി ശക്തിസിംഗ് ഗോയൽ രംഗത്ത് വന്നിരുന്നു. ആകെയുള്ള 243 സീറ്റിൽ 75 സീറ്റുകളാണ് കോൺഗ്രസ്സ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ തവണ മഹാസഖ്യത്തിൻറെ ഭാഗമായി നിന്ന കോൺഗ്രസിന് നല്കിയത് 42 സീറ്റായിരുന്നു.
എന്നാൽ കോൺഗ്രസിന് അമ്പത് സീറ്റിലധികം നല്കാനാവില്ലെന്നാണ് ആർജെഡി നിലപാട്. വോട്ടെടുപ്പിന് ഒരു മാസം മാത്രം അവശേഷിക്കെ സീറ്റ് വിഭജനത്തിന്റെ കാര്യത്തിൽ സമവായത്തിന് എത്താൻ സാധിക്കാത്തത് മഹാസഖ്യത്തിന് തിരിച്ചടിയാവുകയാണ്. മറുവശത്ത് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനക്ഷേമ പദ്ധതികളുടെ വെളിച്ചത്തിൽ ആത്മവിശ്വാസത്തോടെ മുന്നേറുകയാണ് എൻഡിഎ ക്യാമ്പ്. നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയമാണ് എൻഡിഎ സഖ്യത്തിന് അഭിപ്രായ സർവ്വേകൾ പ്രവചിക്കുന്നത്.
Discussion about this post