പശ്ചിമ ബംഗാളിൽ സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോര് മുറുകുന്നു. മുഖ്യമന്ത്രി മമത ബാനർജി പശ്ചിമ ബംഗാളിൽ നടത്തുന്നത് ഇന്ത്യൻ ഭരണഘടനയുടെ ലംഘനമാണെന്നും സ്വേച്ഛാധിപത്യ ഭരണമാണെന്നും ആരോപിച്ചാണ് ഗവർണർ ജഗദീപ് ധൻഖാർ ഇപ്പോൾ രംഗത്തുവന്നിട്ടുള്ളത്. മമത ബാനർജി സംസ്ഥാനത്തെ ഒരു പോലീസ് സ്റ്റേഷനാക്കി മാറ്റിയെന്നും രാഷ്ട്രീയക്കാർ, ബിസിനസുകാർ, എന്നിവരെ നിരീക്ഷിക്കുന്നതിനായി ഉത്തരവിട്ടിരിക്കുന്നത് അതിനുള്ള തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രമസമാധാനം സമ്പൂർണ്ണമായി തകർന്നിരിക്കുകയാണെന്നും, വേണ്ടിവന്നാൽ ആർട്ടിക്കിൾ 154 നടപ്പിലാക്കുമെന്നും ഗവർണർ താക്കീതു നൽകി.
സംസ്കാരത്തിന്റെ അധികാരം ഗവർണറിൽ നിക്ഷിപ്തമാക്കുന്നതാണ് ആർട്ടിക്കിൾ 154 വകുപ്പ്. വാർത്താസമ്മേളനത്തിൽ 90 മിനിറ്റോളം പശ്ചിമ ബംഗാളിൽ മമത ബാനർജി നടത്തുന്ന ദുർഭരണത്തെ സംബന്ധിച്ച് ഗവർണർ ജഗദീപ് ധൻഖാർ സംസാരിച്ചു. രാജ്ഭവനിലെ പ്രവർത്തനങ്ങൾക്കു വേണ്ടി സംസ്‌ഥാന സർക്കാർ മാറ്റി വെച്ചിരിക്കുന്നത് വളരെ കുറഞ്ഞ തുകയാണെന്നും ഭാവിയിൽ രാജ്‌ഭവനിലെത്തുന്ന അതിഥികൾക്ക് കട്ടൻ ചായ നൽക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും അദേഹം പരിഹസിച്ചു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി മമത ബാനർജിക്ക് മുമ്പ് ഗവർണർ കത്തയച്ചിരുന്നു.
Discussion about this post