ധാക്ക : ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള സംയുക്ത കോൺസുലേറ്റീവ് കമ്മീഷൻ(ജെസിസി) യോഗം ഇന്ന് നടക്കും. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറും ബംഗ്ലദേശ് വിദേശകാര്യ മന്ത്രി എ കെ അബ്ദുൾ മോമനും ഇരു രാജ്യങ്ങളെയും പ്രതിനിധീകരിച്ച് പങ്കെടുക്കും. കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ, വീഡിയോ കോൺഫറൻസിങ് വഴിയായിരിക്കും യോഗം നടക്കുക.
ബംഗ്ലാദേശിലും മ്യാന്മറിലും നിന്നുമുള്ള റോഹിംഗ്യൻ അഭയാർത്ഥി പ്രശ്നവും ജലവിതരണ പ്രശ്നവുമായിരിക്കും പ്രധാന ചർച്ചാ വിഷയങ്ങൾ.റോഹിംഗ്യൻ അഭയാർത്ഥികൾ അതിർത്തിപ്രദേശങ്ങളിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും തീവ്രവാദ ആഭിമുഖ്യവും ഇന്ത്യൻ സൈന്യത്തിന് തലവേദനയായിരിക്കുകയാണ്. മോനു, മുഹുരി, ഖോവൈ, ഗോമതി, ധർല, ധൂത്കുമാർ എന്നീ നദികൾ ഇരു രാജ്യങ്ങളിലൂടെയും ഒഴുകുന്നുണ്ട്. ഇവയിലെ ജലസേചന സംബന്ധിച്ച തർക്കം പരിഹരിക്കാൻ ജോയി റിവേഴ്സ് കമ്മീഷന്റെ മാനദണ്ഡങ്ങൾ ഇന്നത്തെ ചർച്ചയിൽ നിശ്ചയിക്കുമെന്നാണ് കരുതുന്നത്. ഊർജ്ജ വിതരണവും ഉപഭകക്ഷി വ്യാപാരവും ചർച്ചയുടെ പ്രധാന അജണ്ടകളാണ്.
Discussion about this post