അബുദാബി : ഡേവിഡ് വാർണറുടെ മികച്ച നേതൃത്വത്തിന്റെയും റാഷിദ് ഖാന്റെ സ്പിന്നിന്റെയും ബലത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന് സീസണിലെ ആദ്യജയം.163 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസിനെ 15 റൺസിന് സൺറൈസേഴ്സ് വീഴ്ത്തി.
സീസണിലെ ഡൽഹിയുടെ ആദ്യ തോൽവിയാണിത്.14 റൺസ് മാത്രം വഴങ്ങി നാല് ഓവറിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാന്റെ കറങ്ങിത്തിരിഞ്ഞ സ്പിൻ ബോളുകൾ ഡൽഹിയിലെ മുൻനിര കളിക്കാരെ ഒന്നൊന്നായി വീഴ്ത്തി. ശ്രേയസ് അയ്യർ, ശിഖർ ധവാൻ, ഋഷഭ് പന്ത് എന്നിവർ ഓരോരുത്തരായി റാഷിദിന്റെ പന്തിൽ തട്ടി ഗാലറിയിലേക്ക് മടങ്ങി. സൺറൈസേഴ്സ് നിലയിൽ ഖാലിദ് അഹമ്മദ് ഒഴികെയുള്ള ബോളർമാർ ഫ്രണ്ട്സ് വിട്ടുകൊടുക്കാതെ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിക്കൊണ്ടിരുന്നു.
34 റൺസെടുത്ത ശിഖർ ധവാൻ ആണ് ഡൽഹി ക്യാപിറ്റൽസ് ടോപ് സ്‌കോറർ.ഭുവി രണ്ടു വിക്കറ്റ് വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ഹൈദരാബാദ് ടീം ഓപ്പണർമാരുടെ ബലത്തിലാണ് ഭേദപ്പെട്ട സ്കോർ നേടിയത്. ആദ്യമായി കളിക്കാനിറങ്ങിയ വില്യംസ് 26 പന്തിൽ നിന്ന് 41 റൺസ് നേടിയും, വാർണർ 33 പന്തിൽ 45 റൺസ് നേടിയും, ബെയർ സ്റ്റോ 48 പന്തിൽ 53 റൺസ് നേടിയുമാണ് ടീമിനെ തരക്കേടില്ലാത്ത സ്കോറിലേക്ക് ഉയർത്തിയത്.
Discussion about this post