യോഗി സർക്കാരും സ്വിസ്സ് കമ്പനിയായ സ്യുറിച്ച് എജിയും ജെവർ അന്താരാഷ്ട്ര വിമാനത്താവളം നിർമിക്കുന്നതിനായുള്ള അന്തിമ കരാറിൽ ഒക്ടോബർ ഏഴിന് ഒപ്പുവയ്ക്കും. ഉത്തർപ്രദേശിലെ ഗൗതംബുദ്ധ് നഗർ ജില്ലയിലാണ് എയർപോർട്ട് വരാനിരിക്കുന്നത്. ഈ പദ്ധതിക്ക് കേന്ദ്രത്തിൽ നിന്നും ഇതിനോടകം തന്നെ എൻവിറോണ്മെന്റ്-സെക്യൂരിറ്റി ക്ലിയറൻസ് ലഭിച്ചു കഴിഞ്ഞു.
ജെവർ ഇന്റർനാഷണൽ വിമാനത്താവളത്തിന്റെ നിർമാണം മാത്രമല്ല അതിന്റെ മറ്റു പ്രവർത്തനങ്ങളും കൈകാര്യം ചെയ്യുക ഈ സ്വിസ് കമ്പനിയായിരിക്കും. ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് 4,588 കോടി രൂപ ചിലവ് വരുമെന്നാണ് യു.പി സർക്കാർ പ്രതീക്ഷിക്കുന്നത്. അടുത്ത ആറു മാസത്തിനുള്ളിൽ വിമാനത്താവളം നിർമിക്കുന്നതിന്റെ പ്രവർത്തങ്ങൾ ആരംഭിക്കും. വിമാനത്താവള പദ്ധതിയുടെ ആദ്യഘട്ടത്തിന് ആവശ്യമായ 1,334 ഹെക്ടർ ഇതിനോടകം ആറ് വില്ലേജുകളിൽ നിന്നും ഏറ്റെടുത്തിട്ടുണ്ട്.
Discussion about this post