ലക്‌നൗ : നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന നിർദ്ദേശത്തോടെ ദുർഗ്ഗാപൂജക്ക് അനുമതി നൽകി യോഗി ആദിത്യനാഥ് സർക്കാർ. പ്രാഥമിക ഘട്ടത്തിൽ, ആഘോഷങ്ങൾ അനുവദിക്കാതിരുന്ന യോഗി സർക്കാർ, നിരവധി കൂടിയാലോചനകൾക്ക് ശേഷമാണ് ഉപാധികളോടെ സംസ്ഥാനമൊട്ടാകെ ആഘോഷങ്ങൾ അനുവദിച്ചത്.
ദുർഗാപൂജക്ക് പന്തലുകൾ നിർമ്മിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. എല്ലാ ഹാളുകളിലും 50 ശതമാനം പേർക്കു മാത്രമേ പ്രവേശനാനുമതി ഉണ്ടായിരിക്കുകയുള്ളൂ. അതും, പരമാവധി 200 പേർക്ക് മാത്രം ഒരിടത്ത് അനുമതിയുള്ളൂ. അതേസമയം, മുഖ്യമന്ത്രിയുടെ നടപടിയിൽ സംസ്ഥാനത്തെ ദുർഗ്ഗാപൂജ കമ്മിറ്റികൾ ആഹ്ലാദം രേഖപ്പെടുത്തി. ഉത്തർപ്രദേശിലെ ബൃഹത്തായ ആഘോഷമാണ് ദുർഗ്ഗാപൂജ. ആയിരക്കണക്കിന് പന്തലുകളാണ് സംസ്ഥാനമൊട്ടാകെ നവരാത്രി ആഘോഷങ്ങൾക്ക് മുന്നോടിയായി ഉയരുക. സമാജ്‌വാദി പാർട്ടി അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും ദുർഗ്ഗാപൂജ അനുവദിക്കാൻ യോഗി ആദിത്യനാഥിനോട് അപേക്ഷിച്ചിരുന്നു. തുടർന്നാണ്, മുഖ്യമന്ത്രി തന്റെ തീരുമാനം പിൻവലിച്ച് കർശനമായ ഉപാധികളോടെ ആഘോഷങ്ങൾക്ക് അനുമതി നൽകിയത്.
കോവിഡ് വിരുദ്ധ പോരാട്ടത്തിൽ രാജ്യത്തിന് മാതൃകയാവുകയാണ് ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ. മഹാമാരിക്കെതിരെ സന്ധിയില്ലാ സമരമാണ് യോഗ്യത സർക്കാർ ചെയ്യുന്നത്. ഒരു കോടി കോവിഡ് പരിശോധനകൾ പൂർത്തിയാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തർപ്രദേശ് മാറിയത് രണ്ടു ദിവസങ്ങൾക്കു മുൻപാണ്.
Discussion about this post