ദശലക്ഷക്കണക്കിന് നാടോടികളായ ജനങ്ങളെ അതിർത്തി പ്രദേശങ്ങളിൽ നിന്നും ചൈന തുടച്ചു നീക്കിയെന്ന് സൗത്തേൺ മംഗോളിയൻ ഹ്യൂമൻ റൈറ്റ്സ് ഇൻഫോർമേഷൻ സെന്റർ ഡയറക്ടർ എൻഘെബാട്ടു ടോഗോഷോങ്. ഇന്ത്യൻ ചിന്തകരുടെ സംഘടനയായ ലോ ആന്റ് സൊസൈറ്റി അലയൻസ് സംഘടിപ്പിച്ച വെബ്ബിനാറിലാണ് അദ്ദേഹം ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്.
ഇന്നർ മംഗോളിയയിലെ വംശീയവും മതപരവുമായ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നതിൽ ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം മുൻപന്തിയിലാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനു പിന്നാലെയാണ് എൻഘെബാട്ടു ടോഗോഷോങിന്റെ ഈ വെളിപ്പെടുത്തൽ. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്നർ മംഗോളിയ എന്ന് വിളിക്കുന്ന സൗത്തേൺ മംഗോളിയയിൽ 6 ദശലക്ഷം ജനങ്ങളാണ് ആദ്യം ഉണ്ടായിരുന്നത്. സൗത്തേൺ മംഗോളിയയെ ചൈന പിടിച്ചെടുത്തതിനു ശേഷം ലക്ഷക്കണക്കിന് മംഗോളിയക്കാരെ ചൈന ഇല്ലാതാക്കിയെന്നും അതിനാൽ മംഗോളിയയിലെ ജനസംഖ്യ 6 ദശലക്ഷത്തിൽ നിന്നും 1.5 ദശലക്ഷമായി കുറഞ്ഞുവെന്നും എൻഘെബാട്ടു ടോഗോഷോങ് ചൂണ്ടിക്കാട്ടി. മാത്രമല്ല, 1980 -ൽ ചൈന അവതരിപ്പിച്ച സാംസ്‌കാരിക അടിച്ചമർത്തൽ നയമാണ് എല്ലാത്തിനും ആരംഭം കുറിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post